ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.Chennai police registered a case against actress Parvathy Nair
താരത്തിന്റെ ജീവനക്കാരനായ സുഭാഷ് ചന്ദ്രബോസ് എന്ന യുവാവ് 2022ൽ നൽകിയ പരാതിയിൽ കോടതി ഇടപടലിനെ തുടർന്നാണ് നടിക്കെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ജീവനക്കാരനെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടിൽ നിന്നും പണവും ലാപ്ടോപ് അടക്കം വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത് സംബന്ധിച്ച് ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നുമാണ് താരത്തിന്റെ പ്രതികരണം.
പാർവതി നായരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
നുഗംബക്കാതെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിനെ സംശയം ഉണ്ടെന്നും ചൂണ്ടിക്കാട്ടി നടി 2022 ഒക്ടോബറിൽ ചെന്നൈ നുംഗമ്പക്കാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞു.
പരാതിയിൽ നടപടി ഇല്ലെന്ന് കാണിച്ച കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശപ്രകാരം അന്ന് ഇപ്പോൾ പാർവതിക്കും ഏഴ് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു.
വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നുമായിരുന്നു നടിയുടെ ആരോപണം. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു.
ജെയിംസ് ആൻഡ് ആലിസ്, തുടങ്ങിയ മലയാള സിനിമകളിൽ അഭിമയിച്ചിട്ടുള്ള പാർവതി അടുത്തിടെ ഹിറ്റായ വിജ്ജയ് ചിത്രം ഗോട്ടിന്റെയും ഭാഗമായിരുന്നു.