ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ
ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. Kottiyam നടുവിലക്കര സ്വദേശിയായ Dileep (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് Kalluvathukkal സ്വദേശികളായ വരുണ്‍ (30)യും ഭാര്യ സോണയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യക്തിവൈരാഗ്യത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ മർദ്ദനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വരുണിന്റെ ഭാര്യയ്ക്ക് ദിലീപ് നിരന്തരമായി ഫോണിലൂടെ സന്ദേശങ്ങൾ അയച്ചിരുന്നതായാണ് ആരോപണം.
ഈ വിഷയത്തിൽ സംസാരിക്കാനെന്ന വ്യാജേന ദിലീപിനെ Uliyanadയിലെ സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രതികൾ ദിലീപിനെ അതിക്രൂരമായി മർദ്ദിച്ചതായാണ് വിവരം.
മർദ്ദനമേറ്റ് അവശനായി വീണ ദിലീപിനെ പ്രതികൾ ആദ്യം കല്ലുവാതുക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് Parippallyയിലെ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിലീപിന്റെ ശരീരത്തിലെ ഗുരുതര മുറിവുകളും ക്ഷതങ്ങളും ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് Chathannoor പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
കൊലപാതകം നടന്ന ഉളിയനാട് അപ്പൂപ്പൻക്കാവിന് സമീപമുള്ള വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വരുണിന്റെ സുഹൃത്ത് ബാലു വാടകയ്ക്ക് താമസിച്ചിരുന്ന ഈ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ശാസ്ത്രീയ പരിശോധനകളും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary
A 42-year-old man named Dileep from Kottiyam in Kollam district was allegedly beaten to death after being called to a rented house over accusations of harassing a woman through phone messages. Police have taken Varun and his wife Sona, residents of Kalluvathukkal, into custody. The incident occurred in Uliyanad near Chathannoor. Despite being taken to hospitals in Kalluvathukkal and Parippally, Dileep succumbed to his injuries.









