ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 30 റണ്‍സ് അകൗണ്ടിൽ ചേര്‍ക്കുന്നതിനിടെ 3 മുന്‍നിര വിക്കറ്റുക മണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോഹ്‌ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായത്. കരിയറിലെ മുന്നൂറാം ഏകദിനം അവിസ്മരണീയമാക്കാനുള്ള കോഹ്‌ലിയുടെ മോഹം പൂവണിഞ്ഞില്ല.
നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി ശ്രേയസ് അയ്യരും 3 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.
സ്‌കോര്‍ 15ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലിനേയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രോഹിതും കോഹ്‌ലിയും മടക്കുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. കെയ്ല്‍ ജാമിസന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി. 3 സ്പിന്നര്‍മാരും 2 പേസര്‍മാരുമാണ് ഇന്ത്യക്കായി പന്തെറിയുക.