ആലപ്പുഴ: പ്രശസ്തമായ ചക്കുളത്തുകാവ് പൊങ്കാല ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിക്കുന്നു.
പൊങ്കാല നാളിൽ ഭക്തിസാന്ദ്രമായ ആലപ്പുഴ
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തോടനുബന്ധിച്ചാണ് ഓരോ വർഷവും നടക്കുന്ന ഈ മഹോത്സവം.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിളിച്ചുചൊല്ലിയ പ്രാർത്ഥനയ്ക്കുശേഷം ക്ഷേത്രശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ദീപം ഏറ്റുവാങ്ങി കെടാവിളക്കിലേക്ക് പകരും.
പണ്ടാര പൊങ്കാലയ്ക്ക് രാധാകൃഷ്ണൻ നമ്പൂതിരിയുടെ അഗ്‌നി പ്രോജ്വലനം
തുടർന്ന് നടപ്പന്തലിൽ സജ്ജമാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റ് & മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
നേദ്യത്തിനുശേഷം ദിവ്യാഭിഷേകം, ഉച്ചദീപാരാധന എന്നിവയും നടക്കും. മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ രഞ്ജിത്ത് ബി നമ്പൂതിരിയും ദുര്‍ഗ്ഗാദത്തൻ നമ്പൂതിരിയും ചേർന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകും.
രാവിലെ 11 മണിയോടെ 500-ൽ അധികം വേദപണ്ഡിതന്മാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല സമർപ്പിക്കും.
ശംഖുമുഖത്ത് ഇന്ത്യൻ നേവിയുടെ വിസ്മയ പ്രകടനം; നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി
വൈകിട്ട് സാംസ്കാരിക സമ്മേളനത്തിന് മന്ത്രി സജി ചെറിയാൻ തുടക്കമിടുന്നു
വൈകിട്ട് 5 മണിക്ക് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
തോമസ് കെ തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നി കൊളുത്തും.
വലിയ വാഴക്കൊമ്പുകൾ, പഴയോലകൾ, ഇലഞ്ഞിത്തൂപ്പ്, വാഴക്കച്ച, പടക്കം തുടങ്ങിയവ പൊതിഞ്ഞുകെട്ടിയ ഉയരം കൂടിയ തൂണാണ് കാർത്തികസ്തംഭം.
തിന്മയുടെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. വൈകുന്നേരം ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് കിഴക്ക് അഭിമുഖമായി ഇരുത്തിയ ശേഷം സ്തംഭം കത്തിക്കഴിഞ്ഞാൽ നന്മയുടെ ജ്വാലകളാൽ ക്ഷേത്രവും പരിസരവും പ്രകാശിതമാകുമെന്നതാണ് വിശ്വാസം.
തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷകളും അവധിയിൽ നിന്നും ഒഴിവ്
പൊങ്കാല ദിനമായ ഡിസംബർ 4-ന് ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെസിഡൻഷ്യൽ സ്കൂളുകൾക്കും തെരഞ്ഞെടുപ്പ് / വോട്ടർപട്ടിക ചുമതലയുള്ള ഓഫീസുകൾക്കും ഇവ ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് കലക്ടർമാർ അറിയിച്ചു.
English Summary
The renowned Chakkulathukavu Pongala festival begins today in Alappuzha with grand rituals. The ceremony starts at 9 AM with the traditional lighting of the lamp, followed by the main Pongala offering led by temple priests. Over 500 Vedic scholars will participate. Cultural events and the symbolic burning of the Karthika pillar will also take place. Local holiday has been declared in selected taluks of Alappuzha and Thiruvalla for the festival day.









