സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന കേന്ദ്ര സർക്കാരിനെതിരായ കേസിൽ കപിൽ സിബലിനു വക്കീൽ ഫീസായി നൽകിയത്. 90.5 ലക്ഷം രൂപ.
കേസിൽ സർക്കാരിനു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതുമില്ല. കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നായിരുന്നു കേരളം കോടതിയിൽ ഉന്നയിച്ച മുഖ്യ ആവശ്യം. തങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതിനാൽ കേരളത്തിനു നൽകേണ്ട 13,608 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചു.
ഒടുവിൽ കോടതി ഇടപെട്ട് ഇൗ തുക നൽകാൻ നിർദേശിച്ചപ്പോഴാണു കേരളത്തിനു പണം ലഭിച്ചത്. കേസിനു പോയില്ലായിരുന്നെങ്കിൽ ഇൗ പണം നേരത്തെ തന്നെ കേരളത്തിനു കിട്ടുമായിരുന്നു. ഹർജിയിൽ കേരളം ഉന്നയിച്ച ഭരണഘടനാ വിഷയങ്ങളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ആ കേസിന്റെ വാദം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ