കടുത്ത വരൾച്ചയിലും ഉഷ്ണ തരംഗത്തിലും എലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുള്ള ശക്തമായ മഴയിൽ ചെടികൾക്ക് രോഗബാധയേറ്റതും മൂലം ഉത്പാദനം ഇടിഞ്ഞതും . Cardamom prices rise due to low production and exports targeting the month of Ramzan.
റംസൻ നോമ്പ് കാലത്തെ കയറ്റുമതി ലക്ഷ്യമിട്ട് വൻകിട കമ്പനികൾ ഏലക്ക സംഭരിച്ചതുംമൂലം ഏലം വില ഒരാഴ്ചക്കിടെ കുത്തനെ ഉയർന്നു. നവംബർ ആദ്യ വാരം 2200 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലക്കായക്ക് വ്യാഴാഴ്ച 2900 രൂപ ശരാശരി വില ലഭിച്ചു.
പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ ഉയർന്ന വിലയായി 3155 രൂപയും ലഭിച്ചു. കഴിഞ്ഞ ആറുമാസമായി ഹൈറേഞ്ചിൽ ഏലക്ക ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരുന്നു.
എന്നാൽ ഇരിപ്പ് കായ ( സംഭരിച്ച് വെച്ച ഏലക്കായ) വലിയ അളവിൽ വിപണിയിലെത്തിയതിനാൽ ഏലക്കായ വില ഉയർന്നിരുന്നില്ല.
കൂടുതൽ കാലം സൂക്ഷിച്ചാൽ ഈർപ്പം കയറി ഗുണം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഏലയ്ക്കാ സംഭരിച്ച കർഷകരും വ്യാപാരികളും കൈയ്യിലുള്ള ഏലയ്ക്കായ വൻ തോതിൽ വിറ്റഴിച്ചതാണ് ഇരിപ്പ്കായ കൂടുതലായി കമ്പോളങ്ങളിലെത്താൻ കാരണമായത്.
നിലവിൽ ഇരിപ്പ് കായ തീരുകയും വിളവ് കുത്തനെ ഇടിയുകയും ചെയ്തതാണ് വില വർധിക്കാൻ കാരണം.
ഉത്പാദനം കുറഞ്ഞതിനാൽ നിലവിലെ വില വർധനവിന്റെ നേട്ടം കർഷകർക്കല്ല ഏലക്ക സംഭരിച്ചവർക്കാണ് ലഭിക്കുക.