വിപണിയിൽ മികച്ച വില ലഭിച്ചിട്ടും ഉത്പാദനം കുത്തനെയിടിഞ്ഞതും രോഗബാധയും മൂലം നഷ്ടക്കണക്ക് നിരത്തി പാവൽ കർഷകർ. ഓണം സീസണിൽ കിലോയ്ക്ക് 40 രൂപ വരെ ലഭിച്ചപ്പോൾ നിലവിൽ 30 മുതൽ 35 രൂപ വരെയും കർഷകർക്ക് ശരാശരി വില ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ ഈ വില മതിയാകും. bittergurad farmers have reported losses due to a sharp drop in production and disease outbreaks.
എന്നാൽ ഇടവിട്ടുപെയ്ത മഴയും മഞ്ഞും മൂലം ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞു, ഒപ്പം കീടബാധയും. മഞ്ഞപ്പും ഇല കരിച്ചിലുമാണ് പ്രധാനമായും പാവലിനെ ബാധിച്ചത്. ഇതിനെ പ്രതിരോധിക്കാനു ള്ള മരുന്നുകളുടെയും വളത്തിൻ്റെയും വില വർധനയും കർഷകർക്ക് പ്രതിസന്ധിയായി. ഇതോടെ പലരും കൃഷി പാതിയിൽ ഉപേക്ഷിച്ചു.
മഴ ലഭ്യത കുറഞ്ഞതോടെ ഇപ്പോൾ രണ്ടുനേരം നനച്ചു കൊടുക്കുകയും വേണം. ചിട്ടയായ പരിപാലനവും അനുകൂല കാലാവസ്ഥയും പാവൽകൃഷിക്ക് അനിവാര്യമാണ്. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് കൃഷിചെയ്യുന്നത്. രണ്ടുമാസത്തി നുശേഷം വിളവെടുക്കാം.