തൊടുപുഴയിൽ ലൈംഗിക ഉത്തേജകഗുളികയായ വയാഗ്ര ചേർത്ത മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂർ ബിവറേജസ് ഷോപ്പിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ റെയ്ഡിൽ ഉത്തേജക ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക മരുന്നുകളുടെയും ശേഖരം കണ്ടെത്തി.
ഇത്തരം ഗുളികകൾ പൊടിച്ച് ചേർത്ത് മുറുക്കാൻ വിൽക്കുന്നെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. മുറുക്കാന് പുറമേ നിര വധി നിരോധിത ലഹരിവസ്തുക്കളും ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തു. ബിഹാറിലെ പട്‌നയിൽനിന്നും 40 വർഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്തിരുന്ന ഇയാൾ പാലാ കരൂരിലാണ് താമസിക്കുന്നത്.
കൂടെ ജീവിക്കാൻ പ്രതിദിനം 5000 രൂപ, കുട്ടികൾ വേണ്ടെന്നു പറഞ്ഞ് ഉപദ്രവം: ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്
വിവാഹം കഴിഞ്ഞത് മുതൽ കുട്ടികള്‍ വേണ്ടന്ന് പറഞ്ഞ് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവാവ്. ബെംഗളൂരുവിൽ ശ്രീകാന്ത് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്നും ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
തന്റെ ജോലി സംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കിടെ ഭാര്യ ഉറക്കെ പാട്ടുവെച്ച് ഡാന്‍സ് കളിക്കുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിക്കുന്നു. 2022ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ പ്രശ്നങ്ങൾ ആരംഭിച്ചതായും ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് ആരോപിക്കുന്നു.
വര്‍ക്ക് ഫ്രം ഹോമിനിടെ ഭാര്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കുടുംബത്തിന്റെ പിന്തുണയോടെയാണ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.