web analytics

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു.

കൊച്ചി സ്വദേശി മുഹമ്മദ് യഹ്യ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസ് എടുത്തത്.

ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനം ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്നതാണെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി.

ഡൽഹി ലാജ്പത് നഗറിൽ താമസിക്കുന്ന വാഹന ഇടപാടുകാരൻ രോഹിത് ബേദിക്കെതിരെയാണ് കേസ്.

ഐപിസി 406, 420 വകുപ്പുകൾ പ്രകാരമാണ് വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2024 ജൂൺ–ജൂലൈ മാസങ്ങളിലായിരുന്നു ഇടപാട്. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ വിൽപ്പനയ്ക്കുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി അറിയിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇതനുസരിച്ച് ജൂൺ അവസാനം 50,000 രൂപ പണമായും ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ട് മുഖേനയും നൽകിയ ശേഷം, ഡൽഹിയിൽ വച്ച് 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട് വഴിയും നൽകി വാഹനം കൈപ്പറ്റുകയായിരുന്നു.

പിന്നീട് വാഹനം ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത് ഹിമാചൽ പ്രദേശിൽ റീ-രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഭൂട്ടാൻ വാഹനക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് നടപടികൾ ആരംഭിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു.

കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തി ഇന്ത്യയിൽ റീ-രജിസ്റ്റർ ചെയ്ത ഏകദേശം 200 വാഹനങ്ങൾ കേരളത്തിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏകദേശം 40 വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളും ബിസിനസ് പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ഇത്തരം വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു.

നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ കൈവശം ഇത്തരം വാഹനങ്ങളുണ്ടെന്നും, ദുൽഖറിന്റെയും അമിത്തിന്റെയും ചില വാഹനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിലായി ഇത്തരം വാഹനങ്ങൾ വ്യാപകമായി എത്തിയതായും, കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘമാണ് കടത്തിനുപിന്നിലെന്നുമാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

English Summary:

Kerala Police have registered the first case related to illegal Bhutan vehicle smuggling following a complaint by a Kochi resident. The accused allegedly sold a vehicle smuggled from Bhutan by falsely claiming it was used by the Indian Embassy. Investigations by Customs, ED, and police have revealed that around 200 such vehicles entered Kerala, with about 40 seized so far. Authorities suspect a Coimbatore-based network behind the racket.

bhutan-vehicle-smuggling-first-case-kerala

Bhutan Vehicle Smuggling, Kochi News, Kerala Police, Customs Investigation, ED Probe, Illegal Import, India News

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

യുകെയിലെ കവൻട്രിയിൽ ആശങ്ക പടർത്തി മലയാളി യുവാവിനെ കാണാതായി; ആശങ്കയോടെ ബന്ധുക്കളും സുഹൃത്തുക്കളും

യുകെയിലെ കവൻട്രിയിൽ ആശങ്ക പടർത്തി മലയാളി യുവാവിനെ കാണാതായി യുകെയിലെ കവൻട്രിയിൽ താമസിക്കുന്ന...

ബീഫ് കഴിപ്പിച്ചതിന് പകരം വീട്ടാൻ കൊലപാതകം; വാരാണസിയിൽ സഹപ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്നു

ബീഫ് കഴിപ്പിച്ചതിന് പകരം വീട്ടാൻ സഹപ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്നു ഉത്തർപ്രദേശിലെ വാരാണസിയിൽ താനറിയാതെ...

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര...

‘കൊറിയൻ ലവ് ഗെയിം’ കളിക്കുന്നത് മാതാപിതാക്കൾ തടഞ്ഞു; ജീവനൊടുക്കി 3 സഹോദരിമാർ

‘കൊറിയൻ ലവ് ഗെയിം’ കളിക്കുന്നത് മാതാപിതാക്കൾ തടഞ്ഞു; ജീവനൊടുക്കി 3 സഹോദരിമാർ ഗാസിയാബാദ്:...

ഹോംവർക്ക് ചെയ്തില്ലെന്ന് പറഞ്ഞ് ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ്

ക്രൂരമർദ്ദനം: ഒൻപതാം ക്ലാസ്സുകാരിയുടെ കേൾവി നഷ്ടമായി; അധ്യാപികയ്ക്ക് കഠിനതടവ് അധ്യാപകർ...

Related Articles

Popular Categories

spot_imgspot_img