ബംഗളൂരുവിൽ 2 യുവതികൾക്കൊപ്പം കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ച നിലയിൽ
ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
യുവാവിനൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.
തിരുവനന്തപുരം എടത്തറ സ്വദേശി സി.പി. വിഷ്ണു (39)വിനെയാണ് ബംഗളൂരുവിലെ യെല്ലനഹള്ളി റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രകുമാര്‍–പത്മകുമാരി ദമ്പതികളുടെ മകനാണ്.
സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന സൂര്യ കുമാരി (38), ജ്യോതി (38) എന്നിവരോടൊപ്പമാണ് വിഷ്ണു ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. യുവതികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ജിഷ്ണു വിവരം അറിഞ്ഞത്.
വിഷ്ണു യുവതികളുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചതോടെയാണ് ഹുളിമാവ് പൊലീസ് കേസെടുത്തത്.
യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും, ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തുടര്‍ച്ചയായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.
ബംഗളൂരു ഹൊസൂര്‍ റോഡിലെ ഐകെഎസ് (IKS) കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ബംഗളൂരുവിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു.
എടത്തറ സ്വദേശിയായ 39 വയസുള്ള സിപി വിഷ്ണു ആണ് മരിച്ചത്. കളഭം വീട്ടിൽ ചന്ദ്രകുമാർ പത്മകുമാരി ദമ്പതികളുടെ മകനാണ്.
ബംഗളൂരുവിലെ യെല്ലനഹള്ളിയിലുള്ള റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്ണു താമസിച്ചിരുന്നത്.
സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന 38 വയസുള്ള സൂര്യ കുമാരി, ജ്യോതി എന്നീ യുവതികളോടൊപ്പമാണ് വിഷ്ണു അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതികളിൽ ഒരാൾ ഫോണിൽ വിളിച്ച് സഹോദരൻ ജിഷ്ണുവിനെ അറിയിക്കുകയായിരുന്നു.
യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ആത്മഹത്യ ചെയ്തത് എന്ന് സഹോദരൻ ആരോപിച്ചു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ ഹുളിമാവ് പൊലീസ് കേസെടുത്തത്.
യുവതികളിൽ ഒരാളുമായി വിഷ്ണുവിന് അടുത്ത ബന്ധമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ബംഗളൂരു ഹൊസൂർ റോഡിലെ ഐകെഎസ് എന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 38-കാരികളായ സൂര്യ കുമാരി, ജ്യോതി എന്നിവർക്കൊപ്പം ആയിരുന്നു വിഷ്ണു ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതികളിൽ ഒരാൾ ഫോണിലൂടെ വിളിച്ചാണ് വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണുവിനെ വിവരം അറിയിച്ചത്.
English Summary
A 39-year-old Kerala native, C.P. Vishnu from Thiruvananthapuram, was found dead by suicide in a Bengaluru apartment.









