രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ഇതാണ്, സിസിടിവി ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെം​ഗളുരുവിലെ രാമേശ്വരം കഫേയിൽ ഇന്നലെ സ്ഫോടനം നടന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയെന്ന് കരുതുന്ന ആളിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമേശ്വരം കഫേയുടെ പരിസരത്ത് ബാഗുമായി എത്തിയ യുവാവ് സ്ഫോടനത്തിന് മുമ്പ് ബാഗ് കഫേയ്ക്കു സമീപം വച്ചശേഷം കടന്നുകളയുകയായിരുന്നു. ഇയാൾ ഭക്ഷണം കഴിക്കാനായി പണമടച്ച് ടോക്കൺ എടുത്തിരുന്നെങ്കിലും ഭക്ഷണം കഴിക്കാതെ പുറത്തേക്ക് പോയി.

പ്രതിയെന്നു കരുതുന്ന യുവാവിനൊപ്പം ഉണ്ടായിരുന്ന ആളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ബെംഗളുരൂ പൊലീസ് ചോദ്യംചെയ്യുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, മാസ്ക് ധരിച്ചെത്തിയയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു.

‘‘ഉച്ചയ്ക്ക് ഒരുമണിക്കാണ് സ്ഫോടനം ഉണ്ടായത്. 30 വയസ്സ് തോന്നിക്കുന്ന ആൾ കഫേയിലെത്തി റവ ഇഡ്‌ലി വാങ്ങി. കൈവശമുണ്ടായിരുന്ന ബാഗ് കഫേയ്ക്കു തൊട്ടടുത്തുള്ള ഒരു മരത്തിന് അടുത്തുവച്ചു. ഒരുമണിക്കൂറിന് ശേഷം സ്ഫോടനമുണ്ടായി.’’– അദ്ദേഹം പറഞ്ഞു.

മാസ്കും കണ്ണാടിയും തൊപ്പിയും പ്രതി ധരിച്ചതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. എന്നാൽ ഇഡ്‌ലി പ്ലേറ്റുമായി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണു കഫേയിൽ സ്ഫോടനം നടന്നത്. എൻഐഎ സംഘം സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. സിബിഐയ്ക്കാണു കേസ് അന്വേഷണത്തിന്റെ ചുമതല. നിരവധി സംഘങ്ങളായി തിരിഞ്ഞു പ്രതിയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

വൈറ്റ്ഫീൽഡിനു സമീപം ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേ ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കാണു പരുക്കേറ്റത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് ആദ്യം സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിന്നീട് കണ്ടെത്തി. അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം ചിതറിയോടി. 3 ജീവനക്കാർക്കും സ്ത്രീക്കും പരുക്കേറ്റു. ഇവർ അപകട നില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.

സ്ഫോടനത്തിന് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗം, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.

 

Read Also: സി.പി.എം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി; ‘എസ്.എഫ്.ഐ കൊന്നതാണ്’ ബോർഡുമായി കെ.എസ്.യു

 

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ

പൊന്മുടിയിൽ തകരാർ പരിഹരിക്കുന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

Related Articles

Popular Categories

spot_imgspot_img