34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ശ്വാസംമുട്ടി മരിച്ചു. മംഗളൂരു കാവൂർ സ്വദേശിനിയായ ഷർമിള (34)യാണ് മരിച്ചത്.
രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിൽ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ഒന്നര വർഷമായി ഷർമിള ഒരു സുഹൃത്തിനൊപ്പം അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയായിരുന്നു.
സമീപത്തെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അവർ. അവധിക്കാലമായതിനാൽ സുഹൃത്ത് നാട്ടിലേക്ക് പോയിരുന്നതിനാൽ, അപകടസമയത്ത് ഷർമിള വീട്ടിൽ തനിച്ചായിരുന്നു.
ഒരു മുറിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായതോടെ അപ്പാർട്ട്മെന്റിലാകെ കനത്ത പുക നിറഞ്ഞു.
ഇതോടൊപ്പം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടതോടെ വാതിലുകളോ ജനാലകളോ തുറക്കാൻ യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
കനത്ത പുക നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് ഷർമിള മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച ശേഷം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary
A 34-year-old software engineer from Mangaluru died of suffocation following a fire in her apartment in Bengaluru. The incident occurred late Saturday night at an apartment in Subrahmanya Layout under the Ramamurthy Nagar police limits. The victim, Sharmila, was alone at home as her roommate had gone to their hometown. Preliminary reports suggest a short circuit caused the fire, filling the apartment with dense smoke and leading to her death. Police have registered a case and are investigating further.
bengaluru-apartment-fire-software-engineer-dies-of-suffocation
Bengaluru fire accident, apartment fire, software engineer death, short circuit, Karnataka news, suffocation death









