web analytics

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

കർണാടകയിൽ സ്വകാര്യ ആശുപത്രിയുടെ ഗുരുതരമായ അനാസ്ഥ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചതായി ആശുപത്രി അധികൃതർ പ്രഖ്യാപിച്ച കുഞ്ഞ് സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കരഞ്ഞുണർന്നു.

ചിക്കമഗളൂരുവിലെ ലോകാവലി ഗ്രാമത്തിൽ നിന്നുള്ള ദരിദ്ര ദമ്പതികളുടെ കുഞ്ഞിനെയാണ് സംഭവമുണ്ടായത്.

മലയാളി ജവാൻ മരിച്ച നിലയിൽ


പനി ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മൂന്നു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയെങ്കിലും ആരോഗ്യത്തിൽ പുരോഗതി കാണാത്തതിനാൽ ഡോക്ടർമാർ ഓക്സിജൻ സപ്പോർട്ട് നീക്കം ചെയ്ത് കുട്ടി മരിച്ചുവെന്ന് പ്രഖ്യാപിച്ചു.

തുടർന്ന് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് പെട്ടെന്ന് കരഞ്ഞത്. ആശ്ചര്യവും ഭീതിയും നിറഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് ആംബുലൻസിലൂടെ ഹാസനിലെ എച്ച്‌ഐഎം‌എസ് (HIMS) ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് ഐസിയുവിലാണ്, എല്ലാ വിധ ചികിത്സയും നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ലോകാവലി ഗ്രാമത്തിലെ കാപ്പി എസ്റ്റേറ്റ് തൊഴിലാളികളായ സുപ്രിത് ഹരീഷും ഭാര്യയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.

“മരിച്ചെന്ന് കരുതി സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കുഞ്ഞ് കരഞ്ഞു, ശ്വസിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലേക്ക് തിരികെ പോയി.

പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാർ ഹാസനിലേക്ക് റഫർ ചെയ്തു,” എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഭവം ആരോഗ്യ മേഖലയിലെ നിരീക്ഷണ സംവിധാനങ്ങളും, സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്.

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപ പദ്ധതി’ ഇപ്പോൾ തന്നെ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.

20 രൂപ അധികം നൽകി ബോട്ടിൽ വാങ്ങി, തിരികെ നൽകി തിരിച്ചുപിടിക്കുന്ന സംവിധാനം നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയത് തന്നെയെങ്കിലും, ജനങ്ങൾ സ്വീകരിക്കുന്ന ‘പുതിയ തന്ത്രങ്ങൾ’ ജീവനക്കാരെ വലയ്ക്കുകയാണ്.

ഇരുപത് രൂപ അധികം നൽകി വാങ്ങുന്ന മദ്യത്തിന്റെ കുപ്പി തിരികെ നൽകിയാൽ ഈ പണം തിരികെ നൽകുന്നതാണ് പദ്ധതി.

20 നഷ്ടപ്പെടാതിരിക്കാൻ മദ്യം വാങ്ങി പുറത്തിറങ്ങിയാലുടൻ കൈയിലുള്ള മറ്റൊരു ബോട്ടിലിൽ മദ്യം മാറ്റിയ കുപ്പി തിരികെ നൽകുന്നതാണ് പ്രധാനമായും എല്ലാവരും പയറ്റുന്ന രീതി.

കിലോമീറ്ററുകൾ സഞ്ചരിച്ച് തിരിച്ച് വരാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്.

പദ്ധതിയുടെ ലക്ഷ്യം

പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാനും റീസൈക്കിൾ സംവിധാനം ഉറപ്പാക്കാനും വേണ്ടി ബെവ്‌കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.

മദ്യക്കുപ്പി വാങ്ങുമ്പോൾ 20 രൂപ അധികം അടയ്‌ക്കണം.

ഉപയോഗിച്ച കുപ്പി തിരികെ നൽകിയാൽ, 20 രൂപ തിരിച്ചുകിട്ടും.

പദ്ധതിയിലൂടെ “ഒരു കുപ്പിയും പരിസ്ഥിതിക്ക് ദോഷമായി പോകരുത്” എന്നതാണ് ലക്ഷ്യം.

സിദ്ധാന്തത്തിൽ നല്ല ആശയം തന്നെയെങ്കിലും, പ്രായോഗികത്തിൽ വന്ന ചില പ്രശ്നങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തന്ത്രങ്ങൾ

ജീവനക്കാരുടെ വാക്കുകളിൽ, “പദ്ധതി ശരിയാണെങ്കിലും നടപ്പാക്കുന്ന രീതിയിൽ വലിയ പോരായ്മകളുണ്ട്”.

പലരും മദ്യക്കുപ്പി വാങ്ങി പുറത്തുപോയ ഉടൻ, മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലേക്ക് മദ്യം മാറ്റി, ഒഴിഞ്ഞ കുപ്പി തിരികെ നൽകി 20 രൂപ കൈപ്പറ്റുന്നു.

ചിലർ വസ്ത്രത്തിനകത്ത് അല്ലെങ്കിൽ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന ഒഴിഞ്ഞ കുപ്പികൾ കൊണ്ടുവന്ന് തിരികെ നൽകുന്നു.

ഒരേ ദിവസം തന്നെ ഒരേ വ്യക്തി പലതവണ 20 രൂപ വീതം കൈപ്പറ്റാൻ ശ്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി.

ഇങ്ങനെ ‘ബോട്ടിൽ റിസൈക്ലിങ്’ പദ്ധതി പലർക്കും 20 രൂപയുടെ കളി മാത്രമായി മാറിയിരിക്കുകയാണ്.

ജീവനക്കാരുടെ വിഷമം

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാർ പറയുന്നത്:

“കുപ്പി തിരികെ വാങ്ങുന്നത് വേറെ ആളുകൾ നോക്കുമെന്നു പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം ഞങ്ങളുടെ ചുമലിൽ.”

വിൽപ്പന, ബിൽ എഴുത്ത്, സ്റ്റിക്കർ ഒട്ടിക്കൽ, പണമടയ്ക്കൽ – ഇവയ്ക്കിടയിൽ കുപ്പി പരിശോധിക്കൽ, തിരികെ ശേഖരിക്കൽ, നിക്ഷേപം തിരികെ നൽകൽ എല്ലാം കൂടി വന്നതോടെ ജോലിഭാരം ഇരട്ടിയായി.

ചിലപ്പോൾ മാലിന്യത്തിനിടയിൽ നിന്നും വന്ന ദുർഗന്ധമുള്ള കുപ്പികൾ കൈകാര്യം ചെയ്യേണ്ടി വരുന്നു.

ഇതിലൂടെ ജീവനക്കാരിൽ ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപന ഭീതിയും ഉയർന്നിട്ടുണ്ട്.

കുടുംബശ്രീ ജീവനക്കാരുടെ നിയമനം നടപ്പായില്ല

സർക്കാർ പറഞ്ഞത്:

കുപ്പി ശേഖരിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേകമായി കുടുംബശ്രീ യൂണിറ്റുകളെ നിയമിക്കും.

ജീവനക്കാരുടെ ആരോഗ്യവും ജോലിഭാരവും കുറയ്ക്കാനായിരുന്നു തീരുമാനം.

എന്നാൽ, പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ല. ഫലമായി, ഇന്നും ബെവ്‌കോ സ്റ്റാഫ് തന്നെ കുപ്പി കൈകാര്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.



spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്; എസ്. ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്;...

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ അമ്പലപ്പുഴ: അമ്പലപ്പുഴ...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക് മലപ്പുറം: മലപ്പുറം നിലമ്പൂർ...

പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവം: പ്രതിഷേധം പുകയുന്നു

പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവത്തിൽ പ്രതിഷേധം പാചകവാതകം മുടങ്ങിയതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img