ഐപിഎല്ലിനു ശേഷം പ്രധാന താരങ്ങൾ ടീമിനൊപ്പം ചേരാത്തതിനാൽ ഇത്തവണ കുഴഞ്ഞത് ഓസ്ട്രേലിയയാണ്. 20 ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായുള്ള നമിബിയക്കെതിരായ സന്നാഹ മത്സരത്തിൽ ആള് തികയാത്തതുകൊണ്ട് കോച്ചിനെയും സെലക്ടറെയും വരെ ഗ്രൗണ്ടിൽ ഇറക്കി ഓസ്ട്രേലിയൻ ടീം. 9 പേരുമായി കളത്തിലിറങ്ങിയ ഓസിസ് ടീം നമിബിയയെ ഏഴു വിൽപ്പിച്ചു. സ്കോർ 20 ഓവറിൽ 9നു 119. ഓസ്ട്രേലിയ 10 ഓവറിൽ മൂന്നിന് 123.
ഓസിസ് ഓപ്പണർ ഡേവിഡ് വാർണർ 21 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്നു. ഐപിഎന് ശേഷം പ്രമുഖ താരങ്ങൾ എത്താത്തതിനാൽ 9 പേർ മാത്രമേ ടീമിൽ മത്സരിക്കാൻ ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ മുഖ്യ കോച്ച് ആൻഡ്രൂ മക്‌ഡൊണാള്‍ഡ്, സഹപരിശീലകരായ ബ്രാഡ് ഹോഡ്ജ്, ആന്‍ഡ്രൂ ബൊറോവെച്ച്, സെലക്ടര്‍ ജോര്‍ജ് ബെയ്ലി എന്നിവരെ സബ്സ്റ്റിറ്റിയൂട്ടുകളായി ഉപയോഗിച്ചു.