വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം

ചെറുതോണിയിൽ കൂലിത്തർക്കത്തെ തുടർന്ന് ചുമട്ടുതൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം

ചെറുതോണിയിൽ കൂലിത്തർക്കത്തെ തുടർന്ന് ചുമട്ടുതൊഴിലാളിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.

ടൗണിലെ ചുമട്ടുതൊഴിലാളി കിഴക്കേക്കണ്ടം പുത്തൻവീട്ടിൽ കൃഷ്ണ (53)നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിലെ പ്രതിയായ ടൗണിലെ മത്സ്യവ്യാപാരി ഗാന്ധിനഗർ സ്വദേശി വെള്ളാപ്പള്ളിൽ സുഭാഷ് (43) നെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ സുഭാഷിന്റെ സഹോദരൻ സുരേഷ് ഒളിവിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

വിമാനദുരന്തം:ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി…!


സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൃഷ്ണനെ മീൻ കയറ്റിക്കൊണ്ടുവരുന്ന വാനുമായി പിന്നാലെയെത്തി സുഭാഷ് ഇടിപ്പിക്കുകയായിരുന്നു.

ചെറുതോണി തടിയമ്പാട് റൂട്ടിൽ വെള്ളക്കയം ഭാഗത്ത് വച്ചാണ് വാഹനമിടിപ്പിച്ചത്. വാഹനമിടിച്ച് റോഡിൽ വീണ കൃഷ്ണനെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രതികൾ വാഹനവുമായി രക്ഷപെട്ടു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ സുഭാഷിനെ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നാണ് പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തത്. ഇടിപ്പിച്ച വാഹനം കണ്ടെത്തിയില്ല.

ചുമട്ട് തൊഴിലാളിയായ കൃഷ്ണനും മത്സ്യവ്യാപാപാരിയായ സുഭാഷും തമ്മിൽ ടൗണിലെ കടയിൽ വെച്ച് കൂലിത്തർക്കവും അടിപിടിയുമുണ്ടായി.

തുടർന്ന് കൃഷ്ണൻ സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നാലെ വാനുമായെത്തി സുഭാഷും സുരേഷും ചേർന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെ റിമാൻഡ് ചെയ്തു.

കപ്പലിലെ കണ്ടെയ്‌നറുകള്‍  കേരള തീരത്ത് അടിയാൻ സാധ്യത

കോഴിക്കോട്: അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ഹായ് 503 കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത.

കോഴിക്കോട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അപകടം നടന്നത്.

ഇത് പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കനാമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്.

അതിനാല്‍ തന്നെ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവരുത്.

അവയിൽ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം.

ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പെരുമ്പാവൂരിൽ കമ്പിപ്പാര ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയിൽ

പെരുമ്പാവൂർ: എ ടി എം കവർച്ചാ ശ്രമം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. 

ആസം നൗഗാവ് സ്വദേശി റജിബുൽ ഇസ്ലാം (26)നെയാണ്

പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി

ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ മുടിക്കൽ വഞ്ചിനാട് ജംഗ്ഷനിൽ ഉള്ള  എടിഎം ആണ് തകർത്തത്. 

ഉച്ചയോടെ പെരുമ്പാവൂർ സ്റ്റേഷനിൽ വിവരം ലഭിച്ചു.

തുടർന്ന്  ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.  

ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ മുടിക്കലിലുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ എ.ടി.എം തകർക്കാൻ ശ്രമിച്ചത്. 

കഴിഞ്ഞവർഷം ആസാമിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കേരളത്തിലേക്ക് വരികയായിരുന്നു. 

പന്ത്രണ്ട് വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്.

ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തു. ഇടയ്ക്ക് നാട്ടിൽ പോയി വരും. 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 

50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) മൂല്യമുള്ള 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍ റീജനല്‍ പൊലീസ് പിടികൂടിയത്. 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

യുഎസില്‍ നിന്ന് ഗ്രേറ്റര്‍ ടൊറന്റോയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പത് പേരെയാണ് പൊലീസ് പിടികൂടിയത്.

ട്രക്ക് ഡ്രൈവര്‍മാര്‍ മിഷിഗനിലെ യുഎസ് അതിര്‍ത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനല്‍ കുറ്റങ്ങള്‍ ആണ് ചുമത്തിയത്. 

അര്‍വിന്ദര്‍ പവാര്‍ (29), മന്‍പ്രീത് സിങ് (44), ഗുര്‍തേജ് സിങ് (36), കരഞ്ജിത് സിങ് (36), സര്‍താജ് സിങ് (27),

ശിവ് ഓങ്കാര്‍ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂന്‍ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. 

വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Summary :Following a wage dispute, a headload worker was allegedly run over in an attempt to kill him. The incident occurred after a conflict over daily wages, escalating tensions between the worker and others involved.



spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

Related Articles

Popular Categories

spot_imgspot_img