ഒരുപാട് നാളത്തെ സ്വപ്നം കയ്യടക്കുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വിദ്യാർഥിനി സിന്ധു രാഘവൻ.At the age of 47, Sindhu is enjoying college life
തന്റെ നാൽപ്പത്തേഴാം വയസ്സിൽ കലാലയ ജീവിത ആസ്വദിക്കുകയാണ് സിന്ധു. തൃശ്ശൂർ സ്വദേശിനിയാണ് സിന്ധു.
നാലുവർഷ ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി സർവകലാശാലകൾ മാറ്റിയതിന്റെ നേട്ടം ശരിക്കും ഉപയോഗപ്പെടുത്തിയ ചിലരിൽ ഒരാളാണ് സിന്ധു.
സിന്ധു ഈ കോളേജിൽ പഠിക്കുന്നത് പുതിയ അനുഭവമല്ല ഒരു തിരിച്ചു വരവാണ്. 1995-98-ൽ ഇതേകോളേജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായിരുന്നു.
അവസാനവർഷ പരീക്ഷയെഴുതാനായില്ല അങ്ങനെ ഡിഗ്രി എന്നമോഹം അവസാനിച്ചു. അതേ കാംപസിൽ 18-കാരികളായ 13 പേരോടൊപ്പം പഠിക്കുകയാണ് സിന്ധു ഇപ്പോൾ.
1990-ൽ കുടുംബസമേതം തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. തുടർന്നുള്ള പഠനം അവിടെയായിരുന്നു.അന്ന് വിമെൻസ് കോളേജിലെ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു സിന്ധു.
പഠനം ഇടയ്ക്കു വച്ച് നിന്ന് പോയെങ്കിലും ആഗ്രഹങ്ങൾക്ക് അവസാനമില്ലായിരുന്നു .പിന്നീട് 10 വര്ഷം ശാസ്ത്രീയ നൃത്തം പഠിച്ചു , ഭരതനാട്യത്തിൽ ഡിഗ്രിയെടുക്കണമെന്നായിഅടുത്ത മോഹം.
വിമെൻസ് കോളേജിൽ അന്നുണ്ടായിരുന്ന കൂട്ടുകാർ പലരും ഇന്ന് അധ്യാപകരാണ്. സർവകലാശാലയുടെ പുതിയമാറ്റം നിലവിൽ വന്നപ്പോൾ അവരാണ് അറിയിച്ചത് .
സ്വാതിതിരുനാൾ സംഗീത കോളേജിലും വിമെൻസ് കോളേജിലും അഭിമുഖത്തിനുവിളിച്ചു.സംഗീതത്തിൽ ബിരുദമെടുക്കാമെന്നായി.
അങ്ങനെ വിമെൻസിലേക്കുള്ള യാത്ര തുടങ്ങി. പുതിയ മാറ്റങ്ങൾ, സഹപാഠികൾ, അധ്യാപകർ, കോളേജ് തുടങ്ങിയ കാര്യങ്ങൾ തന്റെ പ്രായത്തിന്റെ വെല്ലുവിളികൾ ഇല്ലാതാക്കിയെന്നും സിന്ധു പറയുന്നു.26 വർഷങ്ങൾക്കിപ്പുറം വീണ്ടും കോളേജ് ലൈഫ് ആസ്വദിക്കുകയാണ് സിന്ധു.