ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ നിസ്സഹകരണത്തിലേക്ക്. വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങളും കണക്കെടുപ്പും ഉൾപ്പെടെയുള്ള പ്രവർത്തനം നിർത്തി.
ഈ മാസം10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്ക പ്പെടാത്ത സാഹചര്യത്തിലാണ് സമ്പൂർണ്ണ നിസ്സഹകരണം എന്ന രീതിയിലേക്ക് സമരം മാറുന്നത്.
എന്നാൽ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളത്തിനായി കോടികൾ മാറ്റിവയ്ക്കുന്നവർ തങ്ങളുടെ കാര്യം അവഗണിക്കുകയാണെന്നാണ് ആശാവർക്കർമാരുടെ ആരോപണം.
സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അവകാശപ്പെട്ടു.