ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

ഇഷ്ടക്കാരെ തിരുകി കയറ്റാൻ സമ്മർദ്ദ തന്ത്രം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ യുപിഎസ്സി തീരുമാനം ആസന്നമായിരിക്കെ, ഡിജിപി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കുമേൽ ഒഴിവാകാൻ കടുത്ത സമ്മർദ്ദമെന്ന് റിപ്പോർട്ട്.

സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയ ആറംഗ പട്ടികയിൽ ഇടംപിടിച്ച സീനിയർ പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് മേലാണ് സർക്കാർ വൃത്തങ്ങൾ ഇത്തരത്തിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുള്ളത്.

സർക്കാരിന് ഇഷ്ടക്കാരായവരെ നിയമിക്കുക ലക്ഷ്യമിട്ട്, പട്ടികയിലുള്ള സീനിയർ ഉദ്യോഗസ്ഥരോട് ഡിജിപി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും ഒഴിയാനാണ് സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.

സർക്കാരിന് താൽപ്പര്യമുള്ള മനോജ് എബ്രഹാം, എം ആർ അജിത് കുമാർ എന്നിവർക്ക് വഴിയൊരുക്കാനാണ് പട്ടികയിൽ ആദ്യ പേരുകാരായ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയതെന്നാണ് ആക്ഷേപം.

യുപിഎസ് സിക്ക് വീണ്ടും കത്തയച്ച് സംസ്ഥാന സർക്കാർ

ഇതിന്റെ ഭാ​ഗമായി എഡിജിപിമാരെയും പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്.

30 വർഷ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ലെന്ന യു.പി.എസ്.സി നിലപാടിനെതിരെയാണ് ആഭ്യന്തരവകുപ്പ് ഇത്തരത്തിൽ കത്തയച്ചത്.

Read More: വീണ്ടും ഭാരതാംബ വിവാദം; ‘ഗവർണർ ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെ’യെന്ന് ശിവൻകുട്ടി

പട്ടികയിൽ അഞ്ചാമതും ആറാമതുമുള്ള സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരാണ് എഡിജിപിമാർ. ഇതിൽ ആഭ്യന്തര വകുപ്പിന് താൽപ്പര്യമുള്ള അജിത് കുമാറിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണം.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ

തുടങ്ങി ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സർക്കാർ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമർപ്പിച്ച പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

നിലവിൽ ഒന്നാമതുള്ള റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിൻ അഗർവാൾ. പട്ടികയിൽ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖർ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്.

മൂന്നാമതുള്ള സംസ്ഥാന ഫയർഫോഴ്‌സ് മേധാവിയാണ് യോഗേഷ് ഗുപ്ത. നാലാമതാണ് സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം.

പയറ്റുന്നത് സമ്മർദ്ദ തന്ത്രം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ എ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത

തുടങ്ങിയവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടി വരുന്നതിനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് സമ്മർദ്ദ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറെ കേന്ദ്ര കാബിനറ്റിൽ സുരക്ഷാ സെക്രട്ടറിയായി നേരത്തെ നിയമിച്ചിരുന്നു.

എന്നാൽ രവാഡയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.

ഡിജിപി പദവിയിലേക്ക് താൽപ്പര്യമില്ലെങ്കിൽ ക്ലിയറൻസ് നൽകാമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചതെന്നാണ് സൂചന.

Read More: അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി കാണിച്ചിട്ടില്ല; ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

വിജിലൻസ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്ത മുഖം നോക്കാതെ സ്വീകരിച്ച നടപടികളും, സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സ്വീകരിച്ച നിലപാടുകളുമാണ് ആഭ്യന്ത്ര വകുപ്പിന് അദ്ദേഹത്തോടുള്ള അപ്രീതിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതേത്തുടർന്ന് അടുത്തിടെ യോഗേഷ് ഗുപ്തയെ വിജിലൻസിന്റെ തലപ്പത്തു നിന്നും ഫയർഫോഴ്‌സ് മേധാവിയായി മാറ്റി നിയമിച്ചിരുന്നു.

സർവീസിലുള്ളതും വിരമിച്ചതുമായ ഐഎഎസ്, ഐപിഎസ് ഓഫീസർമാർ വഴി പട്ടികയിലെ ആദ്യ പേരുകാരിൽ പലവിധ സമ്മർദ്ദവും ചെലുത്തി വരികയാണ്.

ഇവർ വഴി ഡിജിപി പദവിയിൽ നിന്നും വിട്ടുനിൽക്കുന്നതിന് നിരവധി വാഗ്ദാനങ്ങളും ഇവർക്ക് നൽകുന്നതായാണ് ഇം​ഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം 30 ന് നിലവിലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ അടുത്ത സംസ്ഥാന പൊലീസ് മേധാവിയെ യുപിഎസ്സി തെരഞ്ഞെടുക്കും. പട്ടികയിലെ ഏറ്റവും സീനിയറായ നിതിൻ അഗർവാൾ പട്ടികയിൽ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

ബിഎസ്എഫ് മുൻ മേധാവിയായിരുന്ന നിതിൻ അഗർവാൾ, സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തുകയായിരുന്നു. റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയുമാണ് സീനിയോറിറ്റിയിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

ഇവർ ഒഴിവായാൽ മാത്രമേ, സർക്കാരിന് താൽപ്പര്യമുള്ള മനോജ് എബ്രഹാം, എം ആർ അജിത് കുമാർ എന്നിവർ പട്ടികയിൽ ഇടംനേടുകയുള്ളൂ. എന്നാൽ സർക്കാരിന്റെ സമ്മർദ്ദ തന്ത്രങ്ങളോട് പട്ടികയിൽ ഇടംനേടിയ സീനിയർ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് മറ്റൊരു വിവരം.

അജിത് കുമാറിനേക്കാൾ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലാണെങ്കിലും, പൊലീസ് മേധാവി പദവി ലഭിച്ചാൽ സംസ്ഥാനത്തേക്ക് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ എഡിജിപി അജിത് കുമാറിനെതിരായ കേസ് വിജിലൻസ് കോടതി ജൂൺ 21 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സർക്കാരിന് കൈമാറും. ഇതിൽ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സർക്കാർ നിയമിക്കുക.

English Summary:

As the UPSC decision on the appointment of the new State Police Chief is expected soon, reports indicate that there is intense pressure on officers included in the DGP shortlist to withdraw from consideration.

spot_imgspot_img
spot_imgspot_img

Latest news

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Other news

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട് വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച്...

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ്...

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ !

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ പ്രണയം അനശ്വരമാണ് എന്നാണല്ലോ പറയുക. അതിനായി എന്തും ചെയ്യുന്നവർ...

ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ

ഗുരുതര ആരോപണങ്ങളുമായി രാജ്ഭവൻ തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന നടത്തിയതിൽ...

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന്...

വീണ്ടും ഭാരതാംബ വിവാദം

വീണ്ടും ഭാരതാംബ വിവാദം തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ...

Related Articles

Popular Categories

spot_imgspot_img