ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം
കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. അഞ്ചൽ സ്വദേശികളായ ഡ്രൈവർ അക്ഷയ് (23), ജ്യോതി ലക്ഷ്മി (21), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.
ആന്ധ്രാപ്രദേശിൽ നിന്നുണ്ടായിരുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ പുലർച്ചെ ഒരുമണിയോടെ മാവിള ജംഗ്ഷൻ സമീപം ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർ മരിച്ചു.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച അഞ്ചൽ സ്വദേശികളായ ഡ്രൈവർ അക്ഷയ് (23), ജ്യോതി ലക്ഷ്മി (21), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശക്തമായ ഇടിയേറ്റ് ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
Three people were killed in a collision between an auto-rickshaw and a bus carrying Sabarimala pilgrims at Anchal in Kollam. The accident occurred around 1 a.m. near Mavila Junction. The deceased — Akshay (23), Jyothi Lakshmi (21) and Shruthi Lakshmi (16), all from Anchal — were travelling in the auto-rickshaw.
Despite being rushed to the hospital with serious injuries, they could not be saved. The auto was completely destroyed in the impact.
The bus had pilgrims from Andhra Pradesh. The bodies are kept at Punalur Taluk Hospital. Police have registered a case and started an investigation
Anchal-auto-bus-accident-three-dead
Kollam, Anchal, Accident, Sabarimala Pilgrims, Auto Rickshaw, Bus Collision, Kerala News









