ഇങ്ങനെയൊക്കെ ടെക്നോളജിയുണ്ടോ ? ദേഹം മുഴുവൻ ഹൈടെക്ക് സംവിധാനങ്ങളുമായി ഒരു AI കോപ്പിയടി; പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയെ പരിശോധിച്ച അദ്ധ്യാപകർ അമ്പരന്നു !

പരീക്ഷയിൽ കോപ്പിയടിക്കാൻ പലപല സംവിധാനങ്ങൾ കാലാകാലങ്ങളായി വിദ്യാർത്ഥികൾ പയറ്റാറുണ്ട്. ഇവയിൽ ചെയ്തത് എണ്ണം പറഞ്ഞ ടെക്നോളജി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും. ഇത്തരം തട്ടിപ്പുകൾ മിക്കവാറും പിടികൂടാതെ പോകാറാണ് പതിവ്. എന്നാൽ ഇവിടെ എഐ സംവിധാനങ്ങളുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ എത്തിയ വിദ്യാർത്ഥി കയ്യോടെ പിടിയിലായിരിക്കുകയാണ്. (An AI fraudulence clone with full body high-tech systems by student in exam hall)

തുർക്കിയിൽ നടന്ന ഒരു പരീക്ഷക്കിടയാണ് സംഭവം. ശരീരം മുഴുവൻ ഹൈടെക് സംവിധാനങ്ങളുമായിട്ടാണ് വിദ്യാർഥി പരീക്ഷയെഴുതാൻ എത്തിയത്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കെടെ നടന്ന സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്.

ഒരു കൂട്ടം വിദ്യാർത്ഥികൾ ഇതിന്റെ പിന്നിലുണ്ട്. തങ്ങളുടെ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിക്കാനാണ് വിദ്യാർഥികൾ ടെക്നോളജിയെ കൂട്ടുപിടിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തുന്ന അപൂർവ്വം തട്ടിപ്പുകളിൽ ഒന്നാണിത്. പരീക്ഷാ ഹോളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലർക്കും ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഒരു വിദ്യാർത്ഥിയായിരുന്നു സൂത്രധാരൻ. ഇയാളെ പിടികൂടിയതോടെയാണ് ആണ് കോപ്പിയടിയുടെ ചുരുളുകൾ അഴിഞ്ഞത്.

ഹാളിൽ എത്തിയ മെയിൻ സൂത്രധാരന്റെ ശരീരത്തിൽ അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ പ്രധാനമായും ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ഒരു റൂട്ടർ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഷൂവിന് അടിയിൽ ഒളിപ്പിച്ചാണ് വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്. ഒളിപ്പിക്കുന്ന തരത്തിലുള്ള ഒരു ചെറിയ സ്മാർട്ട്ഫോണും ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ഒരു ക്യാമറയും ചെവിയിൽ ഒരു ഹെഡ്സെറ്റും ഉണ്ടായിരുന്നു. ഇതൊന്നും മറ്റാരെയും കാണിക്കാതെ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് വിദ്യാർഥി എത്തിയത്.

പരീക്ഷ തുടങ്ങിയതോടെ ടെക്നോളജി പ്രവർത്തിച്ചു തുടങ്ങി. ബട്ടൺ ക്യാമറ ചോദ്യപേപ്പർ സ്കാൻ ചെയ്തു. നേരെ ഫോണിലേക്ക്. ഫോണിലെ AI സംവിധാനം ഉത്തരം കണ്ടെത്തി. ഹെഡ് സൈറ്റിലൂടെ ഈ ഉത്തരങ്ങൾ കേട്ട വിദ്യാർഥി പരീക്ഷയെഴുതി.

എന്നാൽ ഇതിനിടയിൽ വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നും ഉണ്ടായ ചില അസ്വാഭാവിക ചലനങ്ങൾ അധ്യാപകരിൽ സംശയമുണർത്തി. ഇതോടെയാണ് ഇവർ വിദ്യാർത്ഥിയെ പരിശോധിച്ചത്. ഈ പരിശോധനയിലാണ് വമ്പൻ സംവിധാനങ്ങളുമായാണ് ഇയാൾ പരീക്ഷ എഴുതാൻ എത്തിയത് എന്ന് വ്യക്തമായത്.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ...

കേരളത്തില്‍ മഴ തുടരും

കേരളത്തില്‍ മഴ തുടരും തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം...

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും...

Related Articles

Popular Categories

spot_imgspot_img