അനാശാസ്യ, ലഹരി സംഘങ്ങളുടെ കൂത്തരങ്ങായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം മാറിയിരിക്കുകയാണ്. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ലഹരി വില്പനാ സംഘങ്ങൾ തമ്പടിക്കുന്നതായും ആരോപണമുണ്ട്. Aluva railway station area is a hotbed of unethical and drunken gangs
ഇന്നലെ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുകയും തുടർന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു.
വഴക്ക് മൂത്തതോടെ, മുരളിയെ ടിന്റോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ടിന്റോയെയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ മുരളിയെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.