web analytics

കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചു, കാർ കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി; അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി പെരുമ്പാവൂർ സ്വദേശി

കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചു, കാർ കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി; അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി പെരുമ്പാവൂർ സ്വദേശി

ആലുവ: അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി യുവാവ്. കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അലിൻ ജോസ് പെരേര ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പെരുമ്പാവൂർ മുടിക്കൽ സ്വദേശി ആഷിഷ് എ.കെയാണ് പരാതി നൽകിയത്.

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ  നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കമ്പനിപ്പടി എന്ന സ്ഥലത്തുകൂടി തന്റെ KL 40 Q 3613 നമ്പർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന അലിൻ ജോസ് പെരേര യാതൊരു പ്രകോപനവുമില്ലാതെ സ്റ്റിയറിങ് ബലമായി പിടിച്ചുതിരിക്കാൻ ശ്രമിച്ചു. 

ഇതേത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിന് ശേഷം കാറിന്റെ ഡോർ ശക്തിയായി അടിച്ചു തകർക്കാൻ ശ്രമിച്ച അലിൻ, കാർ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പരാതിയിൽ പറയുന്നു.

അതിക്രമത്തിനു ശേഷം അലിൻ ജോസ് പെരേര സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. 

ഇത് തന്റെ വ്യക്തിപരമായ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആഷിഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കൊച്ചി: തന്നെ കാറിലിരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ആരോപണവുമായി സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേര മുന്നോട്ട് വന്നു. ആശിഷ് എന്ന യുവബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായി അലിൻ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സിനിമകൾ കാണാറുള്ളതിനാൽ ചില ചെറിയ ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടാനായെന്നും, ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും ഭീകരമായൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശിഷിനെ രണ്ട് വർഷമായി പരിചയമുള്ള ആളാണെന്നും, തന്റെ കുടുംബത്തിന് ദോഷം വരുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അലിൻ ആരോപിച്ചു.

“ഭാഗ്യത്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. സാധാരണക്കാരായ നിരവധി യാത്രക്കാരുടെ ജീവന് ഭീഷണിയാണ് ഇത്തരം ഡ്രൈവർമാർ,” എന്നാണ് അലിൻ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ടും സംഭവം പുറത്ത് വിട്ടു.

സിനിമ പ്രദർശനങ്ങൾക്കു ശേഷം തിയേറ്ററിന് മുന്നിൽ പാട്ട് പാടിയും റിവ്യൂ നൽകിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും ബ്രാൻഡ് പ്രമോഷനുകളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങൾ നേരിടാറുള്ള അലിൻ, ഒരു ടെലിവിഷൻ സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയിലേക്കാണ് അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം.

ഫ്രോഡുകളാണ്, സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്;അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ്; കട്ടക്കലിപ്പിലാണ് ആറാട്ടണ്ണൻ

പുതിയ സിനിമ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്.

മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ട. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ ഒരു സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് ആറാട്ടണ്ണൻ്റെ ആരോപണം.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ വിമർശിച്ച അശ്വന്ത് കോക്കിനെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ അയാൾ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് കണ്ടത് . കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം മാരിവില്ലിൻ ഗോപുരങ്ങളുടെ സംവിധായകൻറെ അടുത്ത ചിത്രത്തിൽ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നൽകാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .2000 രൂപയോളം തിരിച്ചുതരാൻ ഉണ്ട് .അത് അയാൾ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല . അലിൻ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകൾ വിളിച്ചു പറയുവാനും കോമാളിത്തരങ്ങൾ കാണിക്കുവാനും ഇവർ തയ്യാറാവുന്നു.’ – സന്തോഷ് വർക്കി പറയുന്നു.

English Summary :

A complaint has been filed against Aline Jose Perera. According to the complaint, he allegedly tried to cause an accident by pulling the car’s steering wheel and also issued threats. The complaint was lodged by Ashish A.K., a native of Mudikkal, Perumbavoor.

aline-jose-perera-complaint-accident-threat

Aline Jose Perera, Perumbavoor, Complaint, Accident, Threat

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img