എയർ ഇന്ത്യ എക്സ്പ്രസ്സ് സമരം കണ്ണൂർ വിമാനത്താവളത്തിനുണ്ടാക്കിയത് കോടികളുടെ വരുമാന നഷ്ടം. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. കൂടാതെ നാലായിരത്തോളം പേരുടെ യാത്രയും മുടങ്ങി. സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി.
കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ ഇന്ന് മുടങ്ങാനിടയില്ലെന്നാണ് സൂചന. രണ്ട് ദിവസത്തിനകം എല്ലാ സർവീസുകൾ സാധാരണ നിലയിലാകും. ഇന്നലെ ദില്ലി റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്.
Read More: ഇനി ഉരക്കുഴി വെള്ളച്ചാട്ടം കാണാം; 100 ദിവസത്തിന് ശേഷം കക്കയം തുറക്കുന്നു
Read More: ആനവണ്ടികൾക്കിടയിൽ ഞെരിഞ്ഞമർന്ന് ബൈക്ക്; രണ്ട് പേർക്ക് ദാരുണാന്ത്യം; അപകടം പലാരിവട്ടം ചക്കരപറമ്പിൽ