ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ
കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 125 ആദിവാസികളാണ് ജീവൻ നഷ്ടപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റത് 101 പേർക്ക്. 2016 മുതൽ 2025 സെപ്തംബർ വരെ വനംവകുപ്പ് ശേഖരിച്ച കണക്കുകളാണ് ഇത്. വർഷം തോറും മരണം ഉയർന്നുവരുന്നുണ്ടെന്നതാണ് ആശങ്ക ഉയർത്തുന്നത്.
വനവിഭവം ശേഖരിക്കാൻ കാടിലേക്ക് പോകുന്നവരും വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുമാണ് ആക്രമണത്തിനിരയായത്.
ഈ വർഷം മാത്രം 16 പേർ കൊല്ലപ്പെട്ടു. കടുവ, പാമ്പ്, ആന എന്നിവയുടെ ആക്രമണമാണ് കൂടുതലും മരണങ്ങൾക്ക് കാരണം.
വന്യമൃഗശല്യം കുറയ്ക്കാൻ മിഷൻ ഫുഡ്, ഫോഡർ & വാട്ടർ, അടിക്കാട് വെട്ടി സഞ്ചാരപാത നിർമിക്കൽ, ജനവാസമേഖലകളിൽ കാട്ടാനകളെ പിന്തിരിപ്പിക്കാൻ അനിഡേഴ്‌സ് അലാറം സിസ്റ്റം തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പായിട്ടില്ല.
കാടുവിട്ട് പോയ 1039 കുടുംബങ്ങൾ
വന്യമൃഗാക്രമണ ഭയം മൂലം കഴിഞ്ഞ 10 വർഷത്തിനിടെ 1039 ആദിവാസി കുടുംബങ്ങൾ കാടുവിട്ടു.
സ്വമേധയാ മാറാൻ താൽപ്പര്യമുള്ളവരാണ് സർക്കാർ പുനരധിവസിപ്പിക്കുന്നത്. കിഫ്ബിയും റീബിൽഡ് കേരളയും സാമ്പത്തിക സഹായം നൽകുന്നു.
1039 കുടുംബങ്ങളിൽ 802 എണ്ണം പൂർണമായും പുനരധിവസിപ്പിച്ചപ്പോൾ, 237 കുടുംബങ്ങൾക്ക് ഭാഗിക പുനരധിവാസം ലഭിച്ചു. സർക്കാർ ചെലവഴിച്ച മൊത്തം തുക ₹138.075 കോടി.
വർഷേന ഉള്ള മരണം (2016–2025 സെപ്തംബർ വരെ)
2016 – 9
2017 – 10
2018 – 11
2019 – 11
2020 – 15
2021 – 15
2022 – 11
2023 – 15
2024 – 12
2025 – 16 (സെപ്തംബർ വരെ)
English Summary
In the last nine years, wildlife attacks in Kerala have claimed 125 Adivasi lives, while 101 others suffered serious injuries, according to Forest Department data from 2016 to September 2025. Most victims were forest-dependent communities or families living along forest fringes. This year alone, 16 people died. Tigers, elephants, and snakes were responsible for most deaths.
Despite multiple government projects—such as Mission Food, Fodder & Water, clearing undergrowth for safe pathways, and the “AniDERS” elephant alert system—many remain unimplemented or ineffective.
Fear of wildlife attacks forced 1,039 Adivasi families to leave forests in the past decade. Of these, 802 families were fully rehabilitated and 237 partially, with financial assistance from KIIFB and Rebuild Kerala. The total expenditure so far amounts to ₹138.075 crore.









