web analytics

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 125 ആദിവാസികളാണ് ജീവൻ നഷ്ടപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റത് 101 പേർക്ക്. 2016 മുതൽ 2025 സെപ്തംബർ വരെ വനംവകുപ്പ് ശേഖരിച്ച കണക്കുകളാണ് ഇത്. വർഷം തോറും മരണം ഉയർന്നുവരുന്നുണ്ടെന്നതാണ് ആശങ്ക ഉയർത്തുന്നത്.

വനവിഭവം ശേഖരിക്കാൻ കാടിലേക്ക് പോകുന്നവരും വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുമാണ് ആക്രമണത്തിനിരയായത്.

ഈ വർഷം മാത്രം 16 പേർ കൊല്ലപ്പെട്ടു. കടുവ, പാമ്പ്, ആന എന്നിവയുടെ ആക്രമണമാണ് കൂടുതലും മരണങ്ങൾക്ക് കാരണം.

വന്യമൃഗശല്യം കുറയ്ക്കാൻ മിഷൻ ഫുഡ്, ഫോഡർ & വാട്ടർ, അടിക്കാട് വെട്ടി സഞ്ചാരപാത നിർമിക്കൽ, ജനവാസമേഖലകളിൽ കാട്ടാനകളെ പിന്തിരിപ്പിക്കാൻ അനിഡേഴ്‌സ് അലാറം സിസ്റ്റം തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പായിട്ടില്ല.

കാടുവിട്ട് പോയ 1039 കുടുംബങ്ങൾ

വന്യമൃഗാക്രമണ ഭയം മൂലം കഴിഞ്ഞ 10 വർഷത്തിനിടെ 1039 ആദിവാസി കുടുംബങ്ങൾ കാടുവിട്ടു.

സ്വമേധയാ മാറാൻ താൽപ്പര്യമുള്ളവരാണ് സർക്കാർ പുനരധിവസിപ്പിക്കുന്നത്. കിഫ്ബിയും റീബിൽഡ് കേരളയും സാമ്പത്തിക സഹായം നൽകുന്നു.

1039 കുടുംബങ്ങളിൽ 802 എണ്ണം പൂർണമായും പുനരധിവസിപ്പിച്ചപ്പോൾ, 237 കുടുംബങ്ങൾക്ക് ഭാഗിക പുനരധിവാസം ലഭിച്ചു. സർക്കാർ ചെലവഴിച്ച മൊത്തം തുക ₹138.075 കോടി.

വർഷേന ഉള്ള മരണം (2016–2025 സെപ്തംബർ വരെ)

2016 – 9

2017 – 10

2018 – 11

2019 – 11

2020 – 15

2021 – 15

2022 – 11

2023 – 15

2024 – 12

2025 – 16 (സെപ്തംബർ വരെ)

English Summary

In the last nine years, wildlife attacks in Kerala have claimed 125 Adivasi lives, while 101 others suffered serious injuries, according to Forest Department data from 2016 to September 2025. Most victims were forest-dependent communities or families living along forest fringes. This year alone, 16 people died. Tigers, elephants, and snakes were responsible for most deaths.

Despite multiple government projects—such as Mission Food, Fodder & Water, clearing undergrowth for safe pathways, and the “AniDERS” elephant alert system—many remain unimplemented or ineffective.

Fear of wildlife attacks forced 1,039 Adivasi families to leave forests in the past decade. Of these, 802 families were fully rehabilitated and 237 partially, with financial assistance from KIIFB and Rebuild Kerala. The total expenditure so far amounts to ₹138.075 crore.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

Other news

പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം: ഏഴ് മരണം; 27 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന ഭീകരകരമായ സ്‌ഫോടനത്തിൽ ഏഴ്...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

Related Articles

Popular Categories

spot_imgspot_img