അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം
അടിമാലി പഞ്ചായത്തിലെ വാളറ പട്ടയിടുമ്പ് ഉന്നതിയിൽ കാട്ടുതീ പടർന്നുപിടിച്ച് വനവും കൃഷിയിടങ്ങളും വ്യാപകമായി കത്തി നശിച്ചു.
ഏക്കറുകണക്കിന് വരുന്ന കൃഷിയിടങ്ങളാണ് തീയിൽ കത്തിയമർന്നത്.
കുരുമുളക്, ഏലം, ജാതി കൃഷികൾ മുഴുവൻ നശിച്ചു
കാട്ടുതീയിൽ കുരുമുളക്, ഏലം, ജാതി ഉൾപ്പെടെയുള്ള വിവിധ കൃഷികൾ പൂർണ്ണമായും നശിച്ചു.
സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
കുടിവെള്ള ഹോസുകൾ കത്തി; വനവാസികൾ ദുരിതത്തിൽ
വിദൂര പ്രദേശങ്ങളിൽ നിന്ന് വനത്തിലൂടെ കൊണ്ടുവന്ന കുടിവെള്ള ഹോസുകൾ ഉൾപ്പെടെ തീയിൽ കത്തി നശിച്ചതോടെ പട്ടയിടുമ്പ് ഉന്നതിയിൽ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായി.
ഇതോടെ വനവാസികൾ വലിയ ദുരിതത്തിലായിരിക്കുകയാണ്.
മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു
ഫയർ ലൈൻ തെളിക്കാത്തത് കാരണമെന്ന് ആരോപണം
വനവും കൃഷിയിടവും വേർതിരിക്കുന്ന വനാതിർത്തിയിൽ കഴിഞ്ഞ രണ്ട് വർഷമായി വനം വകുപ്പ് ഫയർ ലൈൻ തെളിക്കാറില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഇത് തീ പടരാൻ കാരണമായെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
തീ അറിഞ്ഞുകൊണ്ട് ഇട്ടതാകാമെന്ന് സംശയം
പ്രദേശത്ത് ഉണ്ടായത് സ്വാഭാവിക കാട്ടുതീയല്ലെന്നും ആരോ അറിഞ്ഞുകൊണ്ട് തീയിട്ടത് പിന്നീട് നിയന്ത്രണം വിട്ടതാകാമെന്നുമാണ് ആദിവാസികളുടെയും നാട്ടുകാരുടെയും സംശയം. ഹെക്ടർ കണക്കിന് വനഭാഗമാണ് കത്തിനശിച്ചത്.
ഏഴ് കുടുംബങ്ങളുടെ കൃഷി പൂർണ്ണമായി നശിച്ചു
സംഭവത്തിൽ ഏഴ് കുടുംബങ്ങളുടെ കൃഷി പൂർണ്ണമായും കത്തി നശിച്ചു. ഉന്നതിയിൽ താമസിക്കുന്ന രാമന്റെ കൃഷിയിടം മുഴുവൻ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. മൂന്ന് ദിവസം മുൻപ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
കാട്ടാന ഭീഷണിയും വികസന തടസ്സവും തുടരുന്നു
പ്രദേശത്ത് കാട്ടാന ഭീഷണി രൂക്ഷമായിരിക്കെ വനം വകുപ്പ് വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ എത്തുന്ന വഴി നിർമ്മിക്കുന്നതിലും വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്.
English Summary:
A major forest fire at Pattayidumbu Unnathi in Kerala’s Adimali panchayat destroyed forest areas and spice farms, including pepper, cardamom and nutmeg, affecting at least seven families. The blaze also burnt drinking water hoses, leaving tribal residents without water. Locals suspect the fire was not natural and criticised the forest department for failing to maintain fire lines. The exact cause is still under investigation.









