web analytics

ഇടുക്കിയിൽ സർക്കാർ ആശുപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

ഇടുക്കിയിൽ സർക്കാർ ആശുപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

ഇടുക്കി: അയ്യപ്പൻകോവിൽ ആലടിഫാമിലി ഹെൽത്ത് സെൻ്റർ തുടർച്ചയായി മൂന്നു ദിവസം അടച്ചിട്ട സംഭവത്തിൽ നഴ്സിനെ സ്ഥലം മാറ്റി.

മനുഷ്യാവകാശ സംഘടനയായ ഹൈറേഞ്ച് പീപ്പിൾസ് ഓർഗനൈസേഷൻ്റെ പരാതിയിലാണ്നടപടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നഴ്സ് അജിതയെയാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലേയ്ക്ക് സ്ഥലം മാറ്റിയത്.,

മെഡിക്കൽ ഓഫീസറെ ചുമതലയിൽ നിന്ന് മാറ്റി ചുമതല ആശുപത്രിയിലെ മറ്റൊരു അസി. സർജന് നൽകിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പേരു പറഞ്ഞ് നഴ്സിൻ്റെ സ്ഥലംമാറ്റം ആരോഗ്യവകുപ്പ് വൈകിപ്പിച്ചു.

തുടർന്ന് എച്ച്പിഒ ഭാരവാഹികൾ കഴിഞ്ഞ ദിവസം കളക്ടർ, ഡിഎംഒ എന്നിവരെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ഇലക്ഷൻ കമീഷൻ്റെ അനുമതി ലഭ്യമാക്കി നഴ്സിനെ സ്ഥലം മാറ്റി വ്യാഴാഴ്ച ഉത്തരവായത്.

സെപ്തംബർ അഞ്ച് ആറ് ഏഴ് തീയതികളിലാണ് ആശുപത്രി അടച്ചിട്ടത്. ഈ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയ നിർവധി രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങി.

രോഗികൾ പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിച്ചു. ആശുപത്രി പ്രവർത്തിക്കാത്ത വിവരം അപ്പോഴാണ് പഞ്ചായത്ത് അധികൃതരും അറിയുന്നത്

പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ മെഡിക്കൽ ഓഫീസറെ വിവര മറിയിക്കുകയും ഡിഎംഒയുടെ നിർദേശം പ്രകാരം ആറിന് ഉച്ചകഴിഞ്ഞ് ഒരു നഴ്സ് ആശുപത്രിയിൽ എത്തി. എന്നാൽ എഴിനും ആശുപത്രി തുറന്നില്ല.

ആശുപത്രി അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം ഉയരുകയും സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഇടുക്കിയിൽ സർക്കാർ ആശ്വപത്രി മൂന്നു ദിവസം അടച്ചിട്ട സംഭവം; നഴ്സിനെതിരെ നടപടി

തുടർന്ന് കുറ്റക്കാർക്കാരായ മെഡിക്കൽ ഓഫീസർ ,സ്റ്റാഫ് നഴ്സ് എന്നിവരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്ത് ഭരണസമിതി ജില്ലാമെഡിക്കൽ ഓഫീസർ ക്ക് (ഡിഎംഒ ) കത്തു നൽകി ഡിഎംഒ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെവീഴ്ചബോധ്യപ്പെടുകയും ചെയ്തു.

എന്നാൽ ഭരണ കക്ഷി നേതാക്കളുടേയും ജീവനക്കാരുടെ സംഘടനയുടേയും സമ്മർദ്ദം മൂലം നടപടി ഉണ്ടായില്ല.തുടർന്ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് എച്ച്പിഒ പരാതി നൽകുകയും പോസ്റ്റർ പ്രചരണം നടത്തുകയും ചെയ്തു.

കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ഇതിൻ്റെ ആവശ്യത്തിലേയ്ക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മറുപടി നൽകി.

എന്നാൽ നടപടിവീണ്ടും വൈകിയതോടെ യാണ് കളക്ടർ, ഡിഎംഒ എന്നിവരെ പ്രതിഷേധം അറിയിച്ചത്. പൂവന്തിക്കുടി, ചെന്നിനായ്ക്കൻ കുടി, ആറേക്കർ ഉന്നതികളിലെ ആദിവാസികളും ചപ്പാത്ത്, കരിന്തരുവി , സുൽത്താനിയ, പുല്ലുമേട്. ഡോർലാൻ്റ് എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികളും ഉൾപ്പെടെ പാവങ്ങൾ ചികിത്സ തേടുന്നത് ഇവിടെയാണ്.

ഇതിന് മുൻപുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ സ്ഥലം മാറിപ്പോയ ശേഷം ഞായറാഴ്ച ആശുപത്രി പ്രവർത്തിച്ചിരു ന്നില്ല. എന്നാൽ ആശുപത്രിഅടച്ചിട്ട സംഭവത്തിലെ പരാതിയ്ക്കു ശേഷം എല്ലാ ദിവസവും ആശുപത്രി തുറക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img