വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ആശുപത്രി വിട്ടു
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അഫാൻ. ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അഫാനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നിന്ന് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിലേക്ക് മാറ്റി. സെല്ലിൽ പ്രത്യേക നിരീക്ഷണമാണ് പ്രതിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 25നാണ് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ വേഗത്തിലാക്കാനിരിക്കെയായിരുന്നു അഫാൻ ആത്മഹത്യാശ്രമം നടത്തിയത്. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികൾക്ക് മേൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു.
ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട് തനിക്ക് പ്രണയം അല്ലെന്നും കടുത്ത പകയാണെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയം വെച്ച മാല തിരികെ ചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി അഫാന് മാല നൽകിയത് ഫർസാനയുടെ വീട്ടിൽ അറിഞ്ഞു. ഇതോടെ മാല തിരികെ നൽകാൻ ഫർസാന സമ്മർദ്ദം ചെലുത്തി.
ഇതാണ് കടുത്ത പക തോന്നാൻ കാരണമായത് എന്നും പ്രതി പോലീസിനോട് പറഞ്ഞു. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പ്രതി ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്.
ഗരുകുഴിയിലെ കടയിൽ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. ക്രൂരകൃത്യം നടത്തുന്ന സമയത്ത് വീട്ടിൽ ആരെങ്കിലും എത്തിയാൽ അവരെ ആക്രമിക്കാനായിരുന്നു മുളകുപൊടി വാങ്ങിയത്.
പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്.
പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നൽകാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
താൻ മരിച്ചാൽ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ പൊലീസിന് ആദ്യം നൽകിയ മൊഴി.
Summary: Accused Afan in the Venjaramoodu mass murder case has been discharged from Thiruvananthapuram Medical College after two and a half months of treatment following a suicide attempt. Stay updated with the latest Kerala crime news and case developments.