കൊട്ടാരക്കര: സദാനന്ദപുരത്ത് ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയടക്കടമാണ് മരിച്ചത്. അടുർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.
ആംബുലൻസിൽ ഉണ്ടായിരുന്ന ഇവരുടെ മകൾ ബിന്ദു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയോടെയാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്.
തമ്പിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ആംബുലൻസ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലൻസിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരും. ലോറിയിൽ ഡ്രൈവറും തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.”