കൊച്ചി: വെള്ളത്തിൽ നിന്നും കരയിലേക്ക് പിടിച്ചിടുന്ന മത്സ്യങ്ങൾ അനുഭവിക്കുന്നത് അതികഠിനമായ മരണവേദനയെന്ന് പഠനം.
2 മിനിറ്റ് മുതൽ 22 മിനിറ്റ് വരെ മത്സ്യങ്ങൾക്ക് അതികഠിനമായ മരണവേദന അനുഭവപ്പെടുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
വടക്കേ അമേരിക്കൻ കോൾഡ് വാട്ടർ മത്സ്യമായ റെയിൻബോ ട്രൗട്ട് മത്സ്യങ്ങളിലാണ് ഗവേഷകർ പഠനങ്ങൾ നടത്തിയത്.
റെയിൻബോ ട്രൗട്ടിന് ഏകദേശം 10 മിനിറ്റോളം മിതമോ തീവ്രമോ ആയ വേദനയുണ്ടായതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് 60 സെക്കന്റിനുള്ളിൽ അവയ്ക്ക് വേദന തുടങ്ങും.
വായുവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ മത്സ്യങ്ങൾക്ക് ഗുരുതരമായ മരണവെപ്രാളം ഉണ്ടാകും.
ജലത്തിൽ നിന്ന് പുറത്തെത്തുമ്പോൾ 60 സെക്കന്റിനുള്ളിൽ മത്സ്യങ്ങള്‍ക്ക് ഹൈഡ്രോമിനറല്‍ അസന്തുലിതാവസ്ഥ അനുഭവപ്പെടും.
ഇത് ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥയ്ക്ക് ഗുരുതരമായ തടസ്സം സൃഷ്ടിക്കും. അതുകൊണ്ടാണ് അവയില്‍ വേദനയും അസ്വസ്ഥതയും വര്‍ധിക്കുന്നത്.
മത്സ്യങ്ങളെ ഐസിലോ തണുത്ത വെള്ളത്തിലോയിട്ട് കൊല്ലുന്നതും കൂടുതൽ വേദന അനുഭവിക്കാൻ ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐസ് വെള്ളത്തിൽ മത്സ്യങ്ങളുടെ ബോധം നഷ്ടപ്പെടാൻ കൂടുതൽ സമയമെടുക്കുമെന്നും. അതിനാൽ അവ കൂടുതൽ നേരം വേദന സഹിക്കേണ്ടിവരും.
എന്നാൽകൊല്ലുന്നതിന് മുൻപായി അവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് എന്ന രീതി ഉപയോഗിക്കുന്നത് വേദനയുടെ തീവ്രത കുറക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ രീതി മരണത്തിനു മുൻപുള്ള അവയുടെ വേദന ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
English Summary :
A study has found that fish pulled from water to land experience extreme pain during death.