ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിൽ ചോർച്ച കണ്ടെത്തി. താജ് മഹലിന്റെ താഴികക്കുടത്തിലാണ് ചോർച്ച കണ്ടെത്തിയത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്.
പരിശോധനയിൽ വിള്ളൽ കണ്ടെത്തിയത് 73 മീറ്റർ ഉയരത്തിലാണ്. പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കല്ലുകൾ യോജിപ്പിച്ച മിശ്രിതം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ചരിത്ര രേഖകൾ പരിശോധിച്ചുവരികയാണ്. ഇതുകൂടാതെ മേൽക്കൂരക്കും തറയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
വിള്ളൽ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്നും എഎസ്‌ഐ വ്യെക്തമാക്കി.
ആറ് മാസത്തിനുള്ളിൽ അറ്റകുറ്റപണി പൂർത്തിയാകുമെന്ന് താജ് മഹലിന്റെ സീനിയർ കൺസർവേഷൻ അസിസ്റ്റന്റ് പ്രിൻസ് വാജ്പേയ് അറിയിച്ചു.
ENGLISH SUMMARY:
A leak has been detected in the iconic Taj Mahal, one of the Wonders of the World. The issue was found in the main dome during an inspection conducted by the Archaeological Survey of India (ASI). The crack was observed at a height of 73 meters. Preliminary findings suggest that the leak was caused by the loss of mortar binding the stones of the main dome.