സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ മാസം നാലിനാണ് ഇവരെ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില വളരെ മോശമാണെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. നിലവിൽ രോഗി ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.
അതിനിടെ ഇന്നലെയാണ് വയനാട് മാനന്തവാടി സ്വദേശി രതീഷ് (45) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
നിലവിൽ 11 പേരാണ് വിവിധ ജില്ലകളിൽ നിന്നും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയാണ് രൂപപ്പെട്ടിരിക്കുന്നത്.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 11 പേർ രോഗചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ചികിത്സ സങ്കീർണ്ണമായി പോകുന്നതായും മെഡിക്കൽ സംഘം അറിയിച്ചു.
അടുത്തിടെ മലപ്പുറം സ്വദേശിയായ പത്ത് വയസ്സുകാരനിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ശക്തമായ മരുന്ന് ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണെങ്കിലും, രോഗത്തിന്റെ സങ്കീർണ്ണ സ്വഭാവം മൂലം പൂർണ്ണമായ നിയന്ത്രണം നേടാൻ ആരോഗ്യസംവിധാനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നു.
അമീബിക് മസ്തിഷ്കജ്വരം (Primary Amoebic Meningoencephalitis – PAM) വളരെ അപൂർവ്വമായെങ്കിലും ജീവൻ അപകടത്തിലാക്കുന്ന രോഗമാണ്.
പൊതുവെ മലിനജലവുമായി സമ്പർക്കത്തിലൂടെ രോഗാണു ശരീരത്തിലേക്ക് കടക്കുകയും, തുടർന്ന് തലച്ചോറിലേക്ക് എത്തുകയും ചെയ്യുന്ന രോഗമാണിത്.
ആദ്യഘട്ടത്തിൽ സാധാരണ ജ്വരലക്ഷണങ്ങൾ, തലവേദന, ഛർദ്ദി തുടങ്ങിയവ കാണപ്പെടും. എന്നാൽ പിന്നീട് രോഗം വേഗത്തിൽ ഗുരുതരാവസ്ഥയിലെത്തും.
ഇത്തരത്തിൽ കേസുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാതലത്തിലും പഞ്ചായത്തുതലത്തും ജലസ്രോതസുകളുടെ ശുചീകരണത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പ്രത്യേക നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ, ഇവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പ്രത്യേകിച്ച് കുടിവെള്ള സ്രോതസുകളും പൊതുസ്നാനക്കുളങ്ങളും പരിപാലിക്കാനും ക്ലോറിനേഷൻ ഉറപ്പാക്കാനുമാണ് നിർദേശം.
Summary: A 56-year-old woman from Vandoor, Malappuram, has been diagnosed with amoebic meningoencephalitis in Kerala. She was admitted to Kozhikode Medical College on September 4 with symptoms.