web analytics

സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി; റഷ്യയിൽ യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധത്തിനിറങ്ങേണ്ടി വന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധം ചെയ്യുകയായിരുന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ രവി മൗൻ ആണ് മരിച്ചത്.A 22-year-old Indian who was fighting on the frontline against Ukraine in Russia was killed

മോസ്കോയിലെ ഇന്ത്യൻ എംബസി രവിയുടെ കുടുംബത്തോട് മരണവിവരം അറിയിച്ചു. എന്നാൽ എന്ത് സാഹചര്യത്തിലാണ് രവി മൗൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

22കാരനായ രവിയെ യുക്രെയിനെതിരെ നിർബന്ധിച്ച് യുദ്ധത്തിൽ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഹരിയാനയിലെ കൈഥൽ ജില്ലയിലെ മട്ടൗർ ഗ്രാമവാസിയാണ് രവി മൗൻ.

മാർച്ച് 12നാണ് കുടുംബവുമായി ഒടുവിൽ ബന്ധപ്പെട്ടത്. റഷ്യയിൽ ഒരു ഡ്രൈവറുടെ ജോലി വാങ്ങിത്തരാം എന്ന ഉറപ്പിലാണ് ഏജന്റ് രവിയെ കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്.

‘റഷ്യയിൽ ഡ്രൈവറായി ജോലി ലഭിക്കുമെന്ന് ഏജന്റ് ഉറപ്പ് നൽകി. എന്നാൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് രവിയെ നിർബന്ധിച്ചു. മാർച്ച് 12നാണ് രവിയുമായി ഞങ്ങൾ അവസാനമായി സംസാരിച്ചത്.’ രവി മൗന്റെ സഹോദരൻ അജയ് പറഞ്ഞു.

രവിയുടെ മൃതദേഹം കുടുംബത്തിന് നൽകാൻ മാതാവിന്റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് നൽകണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എന്നാൽ രവിയുടെ മാതാവ് മരിച്ചതിനാലും പിതാവ് സുഖമില്ലാതെ കിടപ്പിലായതിനാലും സഹോദരൻ ഡി എൻ എ ടെസ്‌റ്റിന് തയ്യാറായി.

യുദ്ധത്തിൽ പങ്കെടുക്കുന്ന വിവരം മാർച്ച് ആറിന് രവി കുടുംബത്തിനെ അറിയിച്ചു. തോക്കുമായി നിൽക്കുന്ന പട്ടാള യൂണിഫോമിലെ ചിത്രങ്ങളും ലഭിച്ചു. ഇതോടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.

ഇവർ റഷ്യൻ അധികൃതരോട് വിവരം തിരക്കിയിരുന്നു.സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് രവി യുദ്ധത്തിൽ പങ്കെടുത്തത്.

ഈ വർഷം ജനുവരി 23ന് ഗ്രാമത്തിലെ മറ്റ് ആറ് യുവാക്കൾക്കൊപ്പമാണ് രവി റഷ്യയിലേക്ക് പോയത്. ഇതിനായി തങ്ങളുടെ ഭൂമി വിറ്റ് 11.5 ലക്ഷം രൂപ കുടുംബം ചെലവാക്കി. രവിയുടെ മൃതദേഹം പരമാവധി വേഗം വിട്ടുകിട്ടാൻ കുടുംബം പ്രധാനമന്ത്രിയെ സമീപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

പ്രതിഷേധത്തിന് ഫലമില്ല; എസ്ഐആർ സമയക്രമം മാറ്റില്ല, എന്യൂമറേഷൻ ഫോം സ്വീകരിക്കൽ നിർദ്ദിഷ്ട തീയതിക്കകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആർ (State...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

ഓരോ 8 മിനിറ്റിലും രാജ്യത്ത് കാണാതാകുന്നത് ഒരു കുട്ടിയെ; ആശങ്കയറിയിച്ച് സുപ്രീംകോടതി!

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

Related Articles

Popular Categories

spot_imgspot_img