തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സ്‌ക്രൂഡ്രൈവര്‍ കൊണ്ടാണ് ആക്രമണം നടത്തിയത്. കഴുത്തിലും തലയിലും ആണ് കുത്തേറ്റത്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് വിവരം.
ബൈജു, ചന്തു എന്നിവരാണ് ആക്രമണം നടത്തിയത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത് മൃഗീയമായി; കാലുകൾ പൂർണമായും വെട്ടിമാറ്റിയ നിലയിൽ; കൊലപാതകം ഇന്ന് വെളുപ്പിന്
കൊല്ലം: കരുനാഗപള്ളിയിൽ യുവാവിന്നെ വെട്ടി കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം നടന്നത്. ഒരു സംഘം അക്രമികൾ സന്തോഷിന്റെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട സന്തോഷ് വധശ്രമക്കേസിൽ പ്രതിയാണ്.
വീട്ടിൽ സന്തോഷും പ്രായമായ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലെത്തിയ സംഘം വീട്ടിൽ കയറി വെട്ടുകയായിരുന്നു. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.