ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കേളമംഗലം സ്വദേശിനി പ്രിയ(35 ) ആണ് മകളുമായെത്തി ട്രെയിനിന് മുന്നിൽ ചാടിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറിൽ എത്തിയശേഷം ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നു; പോർച്ചിൽ നിർത്തിയിട്ട ജീപ്പ് കത്തിച്ച 46കാരൻ പിടിയിൽ
മലപ്പുറം: കൊളത്തൂർ കുരുവമ്പലത്ത് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുറ്റത്ത് നിർത്തിയിട്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൊലീസിനെ കബളിപ്പിച്ചു നടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവീട്ടിൽ നിന്നും ഇന്നലെ പുലർച്ചെയാണ് പിടികൂടിയത്.
കൃത്യം നടത്തി ഒളിവിൽ പോയ പ്രതി പൊലീസിനെ തെറ്റുധരിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ ഉണ്ടെന്ന് കാണിച്ച് വാട്സ് ആപ് സ്റ്റാറ്റസുകളും, മെസേജുകളും സുഹൃത്തുക്കൾക്കും മറ്റും അയക്കുന്നത് പതിവായിരുന്നു.
മൂർക്കൻ ചോലയിൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് മാർച്ച് ഏഴിന് രാത്രി മുക്കം മേലാത്തുവരിക്കർ വീട്ടിൽ അബ്ദുൾ ജലാൽ(46) അഗ്നിയ്ക്കിരയാക്കിയത്. മുൻവൈരാഗ്യത്തെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെ ബൈക്കിലെത്തിയ പ്രതി ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐമാരായ ശങ്കരനാരായണൻ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ, സജി, ഗിരീഷ്, സജീർ, വിജയൻ, സുധീഷ്, ഉല്ലാസ്, സൽമാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.