യുകെയിൽ ദുരിതക്കിടക്കയിൽ മലയാളി യുവതി. യുകെയിൽ പഠനത്തിനായി എത്തിയ പൊന്നാനി സ്വദേശി ഫാത്തിമയാണ് വിധിയുടെ ക്രൂരതയിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഗുരുതര കരൾ രോഗം ബാധിച്ച് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിയുന്നത്.
പലതവണ A&E യില്‍ പോയെങ്കിലും ബ്ലഡ് ടെസ്റ്റ് നടത്തി തിരികെ വിടുകയും ചെയ്തതോടെ രോഗം മൂര്‍ച്ഛിക്കുവാനും ഇടയായി. നിലവില്‍ പാന്‍ക്രിയടൈറ്റിസ് & ERCP മൂലം രണ്ടുമാസമായി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റാണ് യുവതി.
2022 ല്‍ നാട്ടില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത്, മാസ്റ്റേഴ്‌സ് പഠിക്കാനായാണ് ഫാത്തിമ യുകെയിൽ എത്തിയത്. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയിരിക്കു മ്പോഴാണ് കരള്‍ രോഗം പിടികൂടുന്നത്. നിലവില്‍ PSW വിസയിലാണ് യുവതി കഴിയുന്നത്.
സിംഗിള്‍ മദറായ ഫാത്തിമക്ക് നാട്ടില്‍ രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. മാതാവും, സഹോദരന്റെ വിധവയും ഉള്‍പ്പെടെ 7 പേരുള്ള കുടുംബത്തിന്റെ ഏക അത്താണിയായ ഈ മകള്‍ക്ക് യുകെയില്‍ വിദ്യാര്‍ത്ഥി വിസയില്‍ വന്നതിന്റെ കാരണത്താല്‍ നാട്ടില്‍ 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. ഇവരുടെ പിതാവും സഹോദരനും മരണപ്പെട്ടതിനാല്‍ സഹോദരന്റെ മൂന്നു കുട്ടികളെക്കൂടി പരിപാലിക്കുന്ന ഉത്തരവാദിത്വം ഫാത്തിമയുടെ ചുമലിലാണ്.
ഫാത്തിമയെ ശുശ്രൂഷിക്കാനായി നാട്ടില്‍നിന്നും ഇവരുടെ ഉമ്മ യു.കെയില്‍ വന്നിട്ടുണ്ട്. നിലവില്‍ യാതൊരു വരുമാനമാര്‍ഗ്ഗങ്ങളും ഇല്ലാത്ത ഇവര്‍ വീട്ടുവാടകയ്ക്കും ദൈനംദിന ചിലവുകള്‍ക്കും വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ്.
4 – 5 മാസം ആശുപത്രിയില്‍ കഴിയേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. അതിനിടയില്‍ ഇനിയൊരു മേജര്‍ ഓപ്പറേഷനുംകൂടി വേണ്ടിവരും ഫാത്തിമ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ. ഇതിനുള്ള ഭീമമായ തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. നിലവിൽ യുകെയിലെ ചാരിറ്റി സംഘടനകൾ ഫാത്തിമയ്ക്കായി സഹായ ശേഖരണം ആരംഭിച്ചിട്ടുണ്ട്.