അമ്മ ഭൂപതി നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒമ്പതു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. (Abhimanyu murder; High Court ordered complete trial proceedings within 9 months)
വിചാരണ പൂർത്തിയാക്കാൻ ഒമ്പത് മാസം സാവകാശം വേണമെന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ആവശ്യം അംഗീകരിച്ചു. 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. 16 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.
2018 സെപ്തംബര്‍ 26 ന് കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം വിചാരണ ആരംഭിക്കാനിരിക്കേ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്ന് നഷ്ടമായത് വിവാദത്തിന് വഴി വെച്ചിരുന്നു.