അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് സുപ്രീം കോടതിയിൽ പള്‍സര്‍ സുനിക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഹാജരായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.(Actress assault case; pulsar suni filed petition at supreme court)
തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് സുപ്രീം കോടതിയിൽ പള്‍സര്‍ സുനിക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടർന്ന് വിചാരണ കോടതി കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ 2017 ജൂണ്‍ 18നാണ് സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപിന്റെ അറസ്റ്റും രേഖപ്പെടുത്തി.