വ്യാജ പാസ്‌പോർട്ടുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ 42 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണ്. മറ്റുള്ളവർ യാത്രക്കാരാണ്. Fake passports: 42 people arrested in Delhi
പിടിയിലായവരിൽ 13 ബംഗ്ലാദേശി പൗരന്മാരും ഉൾപ്പെടുന്നു. മഹാരാഷ്ട്ര , ഗുജറാത്ത് , പഞ്ചാബ്, ഓഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.
വൻ റാക്കറ്റിന്റെ ഭാഗമായവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണർ ഉഷ രംഗനാനി പ്രതികരിച്ചു. ജനന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ സംഘം നിർമിച്ചിരുന്നു. ബംഗാൾ, ഡൽഹി,മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.