ആഗോളതാപനവും ജലമലിനീകരണവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ആയിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. (Global warming and water pollution rampant: Fish die-off in Greece)
ഇവയെ കൂട്ടത്തോടെ വാരി കരയിലേക്ക് ഇട്ടതോടെ ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങി. അസഹനീയമായ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ദുർഗന്ധം തുടരുന്നതിനാൽ ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഗ്രീസിനുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കുറച്ചുദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് പറയുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണ് ഗ്രീസിലെ മത്സ്യങ്ങളെന്ന് ഗവേഷകർ പറയുന്നു. ശക്തമായ പാരിസ്ഥിതിക നയങ്ങളുടെയും ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെയും ആവശ്യകത എത്രത്തോളമെന്ന് ഈ സംഭവത്തിലൂെട വ്യക്തമാകുന്നുവെന്ന് അവർ അറിയിച്ചു.