ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തി റഷ്യൻ സർക്കാർ. റഷ്യയുടെ സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ റോസ്ഫിൻ മോണിറ്ററിംഗ് ആണ് ബുധനാഴ്ച ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുടിന്റെ കടുത്ത വിമർശകനായ കാസ്പെറോവ് റഷ്യ ഉക്രൈനിൽ നടത്തുന്ന യുദ്ധത്തിനെതിരെ നിരവധി തവണ ശബ്ദമുയർത്തിയ ആളാണ്. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴത്തെ നീക്കം എന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണം എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.