web analytics

മനഃപൂര്‍വമല്ലാത്ത നരഹത്യ കൊലപാതകമായി; കുണ്ടന്നൂരിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ അപകട മരണത്തിൽ വഴിത്തിരുവായത് ചോരയിലെ വീലടയാളം

കൊച്ചി:ചോരയിലെ ‘വീലടയാളം’ വഴിത്തിരിവായി, റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശൻ്റെ മരണത്തിൽ പ്രതി പിടിയിൽ.കൊച്ചി കുണ്ടന്നൂരിലാണ് ഫെബ്രുവരി 13-ന് രാത്രി ഏഴരയോടെ അജ്ഞാതനെ അജ്ഞാതവണ്ടിയിടിച്ചെന്ന വിവരത്തില്‍ അന്നുരാത്രിതന്നെ അന്വേഷണമാരംഭിക്കുന്നത്.

പാലത്തിനരികെ ലോറിനിര്‍ത്തി ചായകുടിക്കാന്‍പോയ സുധീഷ് തിരിച്ചുവന്ന് വണ്ടിയെടുത്തപ്പോഴാണ് ഫോണ്‍ചെയ്ത് നില്‍ക്കുകയായിരുന്ന സുധീശനെ ഇടിച്ചത്. അല്പദൂരം പോയശേഷം ലോറി നിര്‍ത്തി അപകടസ്ഥലത്ത് നടന്നെത്തിയ സുധീഷിന് അവിടെ കൂടിനിന്നവരുടെ സംസാരത്തില്‍നിന്ന് ഇടിച്ച വാഹനം ആരും കണ്ടില്ലെന്നു മനസ്സിലായി. അതോടെ ലോറിയുമായി പട്ടിമറ്റത്തെ താമസസ്ഥലത്തെത്തി വാഹനം കഴുകി വൃത്തിയാക്കി പാലക്കാട്ടേക്ക്. അവിടെ ലോഡിറക്കിശേഷം തമിഴ്നാട്ടിലേക്ക് പോയി. അവിടെനിന്ന് വീണ്ടും ലോഡ്കയറ്റാന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
അവ്യക്തമായി റോഡില്‍ കണ്ടെത്തിയ രക്തക്കറയോടെയുള്ള ടയര്‍ പാടില്‍നിന്ന് പ്രതിയെ കണ്ടെത്തിയത് കൊച്ചി പോലീസാണ്.
ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു സിമന്റ് ലോറിയാണെന്ന് വ്യക്തമായി. അന്വേഷണത്തില്‍ ലോാറിഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുധീഷ് അറസ്റ്റിലായി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെങ്കിലും അപകടത്തില്‍പ്പെട്ടയാളുടെ മരണം ഉറപ്പാണെന്നറിഞ്ഞ് വാഹനവുമായി രക്ഷപ്പെട്ടതോടെ കേസ് കൊലപാതകമായി

ഗുരുതരമായി പരിക്കേറ്റുകിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തുനിന്ന് ഫോണ്‍ ലഭിച്ചതിലൂടെ മരിച്ചത് റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശന്‍ (65) ആണെന്ന് തിരിച്ചറിഞ്ഞു.കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കുണ്ടന്നൂരിലെ വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയുന്നതുമുതല്‍ പ്രതിയെ കണ്ടെത്തുന്നതു വരെയുള്ള ഘട്ടങ്ങളില്‍ തെളിഞ്ഞത് കേരളാപോലീസിന്റെ അന്വേഷണമികവും കൂട്ടായ പ്രവര്‍ത്തനവും.

ഫ്രെബുവരി 13-ന് രാത്രി 7.40-ഓടെയാണ് അപകട വിവരമറിയിച്ച് മരട് പോലീസ് സ്റ്റേഷനിലേക്കും പോലീസ് കണ്‍ട്രോള്‍റൂമിലേക്കും ഫോണ്‍വിളിയെത്തിയത്. അപകടത്തില്‍ മരിച്ചയാളെ കണ്ടെത്തിയതിനുപിന്നാലെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുകയെന്നതായിരുന്നു പോലീസിന്റെ വെല്ലുവിളി.

വിസ്മയകേസ്, ഇലന്തൂര്‍ നരബലി പോലെ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണമികവിലൂടെ ശ്രദ്ധേയനായ സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആദ്യഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പി.

അപകടസ്ഥലത്തെ റോഡില്‍ തെറിച്ചുവീണ ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാടും സിമന്റിന്റെ അംശവുമായിരുന്നു ആകെയുള്ള തെളിവ്. കുണ്ടന്നൂരില്‍ സി.സി.ടി.വി.യില്ലാത്തതിനാല്‍ വൈറ്റില ഭാഗത്തേക്കും അരൂര്‍ഭാഗത്തേക്കുമുള്ള റോഡരികിലെ മറ്റ് ക്യാമറകളില്‍ പരതി. അഞ്ചുമിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് രണ്ടുവശത്തേക്കുമായി നിരയായി പോകുന്നത്. അവയില്‍നിന്ന് ഏതെങ്കിലുമൊരെണ്ണം കണ്ടെത്തുക പ്രയാസമായിരുന്നു.

പിറ്റേന്ന് രാവിലെ അപകടസ്ഥലത്തുനിന്ന് മാറി തേവര-കുണ്ടന്നൂര്‍ പാലത്തിന് കീഴെയുള്ള ഒരു കടയിലെ സി.സി.ടി.വി.യില്‍ ചരക്കുലോറിയുടേതെന്ന് തോന്നിക്കുന്ന അവ്യക്തദൃശ്യം കിട്ടി. ആ വാഹനം രാത്രി 7.11-ന് പാലത്തിനരികെയെത്തുകയും മൂന്നുമിനിറ്റോളം അവിടെ പാര്‍ക്കുചെയ്യാന്‍ ശ്രമിക്കുകയുമാണ്. പിന്നീട് 7.30-ന് വാഹനം വീണ്ടും യാത്രതുടരുന്നു. തേവരഫെറി ജങ്ഷനിലെ സി.സി.ടി.വി.യില്‍നിന്ന് ഈ ലോറിയുടെ കുറച്ചുകൂടി വ്യക്തമായ ദൃശ്യം കിട്ടി.

വൈറ്റിലയ്ക്കുള്ള റോഡിലെ ഒരു ക്യാമറയില്‍ 7.41-ന് ഈ ചരക്കുലോറി കടന്നുപോകുന്ന ദൃശ്യമുണ്ട്. പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ഇവിടേക്കെത്താന്‍ രണ്ടുമിനിറ്റില്‍താഴെ മതി. 11 മിനിറ്റ് ആ ലോറി എവിടെയായിരുന്നു? പോലീസിന്റെ സംശയം പതിനാറുവീലുള്ള ആ ലോറിക്ക് മീതേ ഉറച്ചു.

ലോറി 6.40-ന് ഐലന്‍ഡ് ചെക്‌പോസ്റ്റ് കടന്നിട്ടുണ്ട്. അവിടെനിന്ന് ലോറിയുടെ വിശദാംശങ്ങളും ഗോഡൗണില്‍നിന്ന് ഡ്രൈവറുടെ വിവരങ്ങളും കിട്ടി. ഡ്രൈവറുടെ ഫോണ്‍വിളികളുടെ രേഖകളും പരിശോധിച്ചു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഡ്രൈവറുടെ ഫോണില്‍നിന്ന് ലോറിയുടമയ്ക്ക് വിളിപോയിട്ടുണ്ട്. തുടര്‍ന്ന് ഭാര്യക്കും. ചോദ്യംചെയ്യലില്‍ വാഹനമോടിച്ചിരുന്ന പത്തനംതിട്ട സ്വദേശി സുധീഷ് കുറ്റം സമ്മതിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെയും...

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി

ഫോണിൽ സംസാരിച്ചത് വഴക്കായി; പത്താം ക്ലാസുകാരി ജീവനൊടുക്കി പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍...

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി ന്യൂഡല്‍ഹി: നിര്‍ബന്ധിത...

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം...

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ കുടുംബതർക്കത്തിന്റെ പേരിൽ ഭർത്താവിനെ...

Related Articles

Popular Categories

spot_imgspot_img