കൊല്‍ക്കത്ത: രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളില്‍ ഒഴിവു വരുന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടികയാണ് തൃണമൂല്‍ കോൺഗ്രസ് പുറത്തുവിട്ടത്. 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചുപേർ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും.
സാഗരിഗ ഘോഷിന് പുറമേ നിലവിലെ അംഗമായ നദിമുല്‍ ഹഖ്, തൃണമൂല്‍ വക്താവ് സുഷ്മിത ദേവ്, മുന്‍ ലോക്‌സഭാ എം.പിയായ മമത ബല ഠാക്കൂര്‍ എന്നിവരും രാജ്യസഭയിലേക്ക് എത്തും. ഇന്ത്യന്‍ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായ സാഗരിഗ ഘോഷ് കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയർത്താറുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഭര്‍ത്താവാണ്.
ബംഗാളിന് പുറമേ 15 സംസ്ഥാനങ്ങളില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും സീറ്റാണ് ഒഴിവ് വരുന്നത്. ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളുടെയും ഒഴിവുണ്ട്.
Read Also: ആന നടന്നു നീങ്ങുന്നു; മയക്കുവെടി വെക്കുന്നതിൽ പ്രതിസന്ധി