കോളേജുകളെല്ലാം പൂട്ടാം. ഡി​ഗ്രി കോഴ്സുകൾ ആർക്കും വേണ്ട.സംസ്ഥാനത്ത് 200 വിദ്യാർത്ഥികളെ പോലും കിട്ടാത്ത കോളേജുകൾ ഏറെ. ഉന്നതവിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധി ചൂണ്ടികാട്ടി സർക്കാർ സമിതിയുടെ അന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞാൽ മെഡിസിൻ, എഞ്ചിനിയറിങ് മാത്രമാണ് ഉപരിപഠനമെന്ന തെറ്റ്ദ്ധാരണ സമൂഹത്തിൽ വേരൂന്നിയ ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. വിദേശത്ത് ജോലി ആ​ഗ്രഹിക്കുന്നവർ ആദ്യ ഘട്ടമെന്ന നിലയിൽ വിദേശ സർവകലാശാലകളിൽ സീറ്റ് തരപ്പെടുത്തുന്നതും സർവ്വ സാധാരണം. കാനഡ , ലണ്ടൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് വിദ്യാഭ്യാസത്തിന്റെ പേരിൽ ചേക്കേറുന്നവരിൽ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നവരും ഏറെയുണ്ട്. പക്ഷെ ഇതൊന്നും കാര്യമാക്കാതെ ഓരോ വർഷവും വിദേശ പഠനത്തിന് പോകുന്ന കേരളയുവത്വത്തിന്റെ എണ്ണം വർദ്ധിക്കുകയാണ്. പ്രത്യാഘ്യാതം അനുഭവിക്കുന്നതാകട്ടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തെ സർവകലാശാലകളിലെ കോളേജുകളിൽ ബിരുദ പഠനത്തിന് എത്തുന്നവരുടെ എണ്ണം ​ഗണ്യമായി കുറയുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി സർക്കാർ നിയോ​ഗിച്ച പ്രൊഫസർ ​ഗോപിനാഥ് രവീന്ദ്രൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ കോളേജുകൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം ചൂണ്ടികാട്ടുന്നു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളിൽ കുട്ടികൾ തീരെയില്ല. 21% കോളജുകളിൽ 200ൽ താഴെ കുട്ടികൾ മാത്രമാണ് ഉള്ളത്. അടുത്തയാഴ്ച്ച രവീന്ദ്രൻ സമിതി പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും.2022ലെ ബിരുദ വിദ്യാർഥികളുടെ പ്രവേശന കണക്കുകളാണ് സമിതി പരിഗണിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കോളജുകളിലാണ് കുട്ടികളുടെ എണ്ണം ഏറ്റവും കുറവ്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലാണ് ഈ ജില്ലയിലെ കോളേജുകൾ പ്രവർത്തിക്കുന്നത്. സർക്കാർ എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കുട്ടികൾ കുറവുള്ളത്. കേരള സർവകലാശാലയുടെ സ്ഥിതിയും വിഭിന്നമല്ല.സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ അമ്പത് ശതമാനത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വർഷം മാത്രം 8000ത്തോളം സീറ്റുകളിൽ കുട്ടികൾ എത്തിയിട്ടില്ല.

കുട്ടികൾ കുറയാനുള്ള കാരണങ്ങളും പഠന സമിതി എണ്ണി പറയുന്നു.കോളേജുകൾ പലതും പഠന നിലവാരം പുലർത്തുന്നില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്തതും സാമ്പത്തിക പരീധനതകളുമാണ് ഇതിന് കാരണം. ഉന്നത വിദ്യാഭ്യാസമേഖലയിലെ ചട്ടങ്ങൾ അടിക്കടി മാറുന്നതും ആശയകുഴപ്പം ഉണ്ടാക്കുന്നു.ഡിഗ്രി കോഴ്സുകൾ നാല് വർഷമാക്കിയത് മൂലം ബിരുദ പഠനത്തോടുള്ള താൽപര്യം കുറയാൻ കാരണമായിട്ടുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.

 

Read Also : നടി സജിതാ മഠത്തലിന്റെ ബന്ധുവും യു.എ.പി. എ കേസ് പ്രതിയുമായ അലൈൻ ഷുഹാബിനെ ​ഗുരുതരാവസ്ഥയിൽ കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷുഹാബിൽ നിന്നും മൊഴി എടുക്കാൻ പോലീസ് ശ്രമിക്കുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ ...

കരളും ആമാശയവും കുടലും നെഞ്ചിൽ; സ്കാനിംഗ് പിഴവ് മൂലം കുഞ്ഞ് മരിച്ചു

കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ഗൈനക്കോളജിസ്റ്റിനുണ്ടായ...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി...

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടി: ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ഉടമയുടെ രണ്ടു സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയപ്പോള്‍ ഇടയിപ്പെട്ട യുവതിക്ക് ദാരുണാന്ത്യം....

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!