web analytics

മാർച്ചിനിടെ ഡിസിസി പ്രസിഡന്റിനെ ഓടയിൽ തള്ളിയിട്ടെന്ന്; ഇടുക്കിയിൽ പോലീസിനെതിരെ കൊലവിളി പ്രസംഗം

ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

പോലീസിനെ അവഗണിച്ച് താലൂക്കോഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഡി സി സി പ്രസിഡൻറ് സി പി മാത്യു ഓടയിൽ വീണു.

സി പി മാത്യുവിനെ പൊലീസ് ഓടയിൽ തള്ളിയിട്ടെന്നാരോപിച്ച് പ്രവർത്തകർ അക്രമാസക്തരായി. ഓടയിൽ വീണ സി പി മാത്യുവിനെ ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ് പ്രവർത്തകർ ചെറുതോണി ടൗണിൽ മുക്കാൽ മണിക്കൂറോളം റോഡുപരോധിച്ചു. റോഡുപരോധ സമരം യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസുകാരൻ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സർവീസിൽ ഉണ്ടാകില്ലെന്ന് ജോയ് വെട്ടിക്കുഴി പറഞ്ഞു.

ഒടുവിൽ ഇടുക്കി അഡീഷണൽ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സംഭവം അന്വേഷിക്കാമെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഉറപ്പ് നല്കിയതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ റോഡു പരോധം അവസാനിപ്പിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയില65 നീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും
നേതാക്കൾ പറഞ്ഞു.

മാർച്ചിനിടെ ഡിസിസി പ്രസിഡന്റ് ഓടയിൽ വീഴാനിടയായ സംഭവത്തിൽ പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അക്രമമോ പ്രകോപനപരമായ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ഇടുക്കി പോലീസ് പറഞ്ഞു.

ഇടുങ്ങിയ റോഡിലൂടെ താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ഷീൽഡ് ഉപയോഗിച്ച് തടയുക മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ ചെയ്തത്.

400 ഓളം വരുന്ന പ്രവർത്തകർക്ക് മുന്നിൽ 30 -ൽ താഴെ പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രതിരോധിക്കാൻ ഉണ്ടായിരുന്നത്.പ്രവർത്തകർ തള്ളി ക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതിയാണ് സിപി മാത്യു ഓടയിൽ വീണതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പോലീസ് മനപ്പൂർവ്വം ആരെയും ഉപദ്രവിച്ചിട്ടില്ല. മാർച്ചിൽ സംഘർഷം ഉണ്ടാവില്ലെന്നും സമാധാനപരമായി മാർച്ച് അവസാനിപ്പിക്കുമെന്നും നേതാക്കൾ നേരത്തെ അറിയിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

Related Articles

Popular Categories

spot_imgspot_img