ചെങ്കൽപ്പേട്ടിൽ ഇന്ന് പ്രധാനമന്ത്രിയുടെ റാലി; തമിഴ്നാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെങ്കൽപ്പേട്ടിൽ റാലി നയിക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം മൂന്നിന് ആരംഭിക്കുന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രിയോടൊപ്പം എൻഡിഎ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യം
റാലിയിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി, എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരും വേദി പങ്കിടും.
അഴിമതി, കുടുംബാധിപത്യം, ഹൈന്ദവ വിശ്വാസികൾക്കെതിരായ പീഡനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഡിഎംകെ സർക്കാരിനെതിരെ മോദി രൂക്ഷ വിമർശനം നടത്തുമെന്നാണ് സൂചന.
സ്റ്റാലിന്റെ രാഷ്ട്രീയ മറുനീക്കം
പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയിരിക്കുന്ന അതേ ദിവസം തന്നെ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി ജി റാം ജി ബില്ലിനെതിരെ ബദൽ ബിൽ തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തയ്യാറെടുക്കുകയാണ്.
സ്റ്റാലിൻ തന്നെ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
ഡൽഹിയിലേക്ക് മടക്കം
പൊതുയോഗം അവസാനിപ്പിച്ച ശേഷം വൈകീട്ട് അഞ്ച് മണിയോടെ പ്രധാനമന്ത്രി മോദി ഡൽഹിയിലേക്ക് മടങ്ങും.
English Summary:
Prime Minister Narendra Modi will launch the NDA’s election campaign in Tamil Nadu today with a major rally in Chengalpattu. Alongside him, senior alliance leaders will participate in the event. During the rally, Modi is expected to attack the DMK government over corruption, dynasty politics, and alleged assaults on Hindu beliefs. Meanwhile, Chief Minister M.K. Stalin will introduce an alternative bill in the Tamil Nadu Assembly opposing the Centre’s VBG Ramji Bill on the same day. As a result, the parallel political moves are set to intensify the political heat across the state.









