web analytics

പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയായി; സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ്: അറസ്റ്റിൽ

സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ്

ഗാന്ധിനഗർ: ഗുജറാത്തിൽ പെൺസുഹൃത്തെച്ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ കൊലപാതകത്തിലേക്ക് വഴിമാറിയ ഭീകര സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നഖത്രാന മുരു സ്വദേശിയായ രമേഷ് മഹേശ്വരിയെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആറുദിവസമായി രമേഷ് വീട്ടിലേക്ക് മടങ്ങിയെത്താത്ത സാഹചര്യത്തിൽ കുടുംബവും നാട്ടുകാരും ആശങ്കയിൽ ആയിരുന്നു.

കണ്ടെത്താനായില്ലാത്തതോടെ അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് അവസാനം കൂട്ടുകാരനായ കിഷോർ തന്നെയാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.

ഡിസംബർ രണ്ടിനാണ് രമേഷ് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കിഷോറിന്റെ പെരുമാറ്റത്തിൽ ആശങ്ക ജനിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയതോടെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വിശദമായി ചോദ്യം ചെയ്തപ്പോൾ കിഷോർ കുറ്റകൃത്യം സമ്മതിക്കുകയും കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

ഇരുവർക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞു യുവാവ്

കിഷോർ ഇൻസ്റ്റാഗ്രാമിലൂടെ യുവതിയിലേക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഈ സന്ദേശങ്ങൾ യുവതിക്ക് അസ്വസ്ഥത സൃഷ്‌ടിച്ചതോടെ അവൾ സംഭവം രമേഷിനെ അറിയിച്ചു.

കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകുമ്പോൾ രമേഷും കിഷോറും തമ്മിൽ ശക്തമായ വാക്കുതർക്കമുണ്ടായി. പരസ്പര കുറ്റപ്പെടുത്തലുകൾ ചൂടുപിടിച്ചതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് വളർന്നു.

പ്രകോപിതനായി പ്രതികാര മനോഭാവത്തോടെ കിഷോർ രമേഷിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതാണ് കണ്ടെത്തിയത്.

തന്റെ പ്ലാനിനുസരിച്ച് കിഷോർ രമേഷിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവസരം നോക്കി രമേഷിനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു.

തുടർന്ന് തെളിവുകൾ ഇല്ലാതാക്കുന്നതിനായി മൃതദേഹത്തെ കഷണങ്ങളാക്കി. ചില ശരീരഭാഗങ്ങൾ സമീപത്തെ കിണറ്റിൽ എറിഞ്ഞു,

ശേഷിച്ചത് സമീപത്തെ മണ്ണിൽ കുഴിച്ചുമൂടി. കൊലപാതകത്തിന്റെ രീതിയും യുവാവിന്റെ ശവദേഹവുമായി നടത്തിയ ഭീകര പ്രവർത്തനങ്ങളും പ്രദേശവാസികളെ ഞെട്ടിച്ചു.

പോലീസ് കിഷോറിനെ കൂട്ടിക്കൊണ്ട് സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും നേരത്തെ പറഞ്ഞതുപോലെ കിണറ്റിൽ നിന്നും മണ്ണിനടിയിൽ നിന്നുമുള്ള ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു.

ഇത് കൊലപാതകത്തെക്കുറിച്ചുള്ള സംശയങ്ങൾ പൂർണ്ണമായി സ്ഥിരീകരിക്കുകയും അന്വേഷണത്തിന് പുതിയ ദിശ നൽകുകയും ചെയ്തു.

പ്രതിയുടെ മൊഴിയും ശേഖരിച്ച തെളിവുകളും പരിശോധിച്ചതിന് ശേഷം കിഷോറിനെതിരെ ശക്തമായ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img