ഏഴു ജില്ലകളിൽ നാളെ വിധിയെഴുത്ത്
തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ സംസ്ഥാനത്തിന്റെ ഏഴ് ജില്ലകളിലെ വോട്ടർമാർ നാളെ വിധിനിർണ്ണയം നടത്തും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ സ്ഥാനാർത്ഥികളും മുന്നണികളും നിശബ്‌ദ പ്രചാരണത്തിന് തിരിഞ്ഞിരിക്കുകയാണ്.
തെക്കൻ ജില്ലകളിലുടനീളം ആവേശകരമായ കൊട്ടിക്കലാശമാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
വികസനം, അഴിമതി, പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂടുപിടിപ്പിച്ച പ്രചാരണം അവസാനിച്ചതോടെ ഇന്ന് പരമാവധി വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നതാണ് സ്ഥാനാർത്ഥികൾ.
അതേസമയം, സ്ലിപ്പ് വിതരണം, ബൂത്തുകമ്മിറ്റി ഓഫീസ് ഒരുക്കൽ, അലങ്കാരം തുടങ്ങിയ പ്രവർത്തനങ്ങളിലാണു പാർട്ടി പ്രവർത്തകരുടെ തിരക്ക്.
595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാണ്.
480 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും വെബ്‌കാസ്റ്റിംഗ് സംവിധാനവുമുണ്ടാകും.
രണ്ട് ഘട്ടങ്ങളിലായി 1.80 ലക്ഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 70,000-ത്തിലധികം പൊലീസുകാരും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.
ശബരിമല സ്വർണക്കൊള്ള കേസ്, രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികപീഡന കേസ് തുടങ്ങിയ രാഷ്ട്രീയ ചർച്ചകൾ പ്രചാരണത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിൽ അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രശ്നപരിഹാരം ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ കൊച്ചിയിൽ അവസാന നിമിഷങ്ങളിലും പ്രചാരണ ചൂടേറാൻ ഇടയാക്കി.
തിരുവനന്തപുരം കോർപറേഷനിൽ ത്രികോണ മത്സരം കടുത്തിരിക്കുകയാണ്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ നേർ ഏറ്റുമുട്ടുന്ന ഈ നഗരം സംസ്ഥാന രാഷ്ട്രീയത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി.
ശബരിമല ഉള്ള പത്തനംതിട്ടയിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നതായി മുന്നണികൾ വിലയിരുത്തുന്നു.
English Summary
Kerala’s first phase of local body elections will take place tomorrow across seven districts from Thiruvananthapuram to Ernakulam. Campaigning ended yesterday, and candidates have now shifted to silent outreach, meeting voters directly. Over 1.32 crore voters will cast their ballots across 11,168 wards in 595 local bodies, with more than 15,000 polling stations set up. Special security and webcasting are arranged in 480 sensitive booths.
Major political debates, including the Sabarimala gold smuggling issue and the Rahul Mankootathil sexual assault case, influenced the campaign. The LDF is confident of retaining power in major corporations like Thiruvananthapuram, Kollam and Kochi, where development issues such as the Brahmapuram waste plant dominated discussions. A triangular contest is expected in Thiruvananthapuram, while a tight race is predicted in Pathanamthitta due to its political and religious significance.
kerala-local-body-elections-phase-one-vote-tomorrow
Kerala Elections, Local Body Polls, Thiruvananthapuram, Kochi, LDF, UDF, NDA, Political Campaign, Polling, Kerala News









