കരിപ്പൂർ വിമാനത്താവളത്തിൽ ബാഗുകൾ പൊളിച്ച് മോഷണം പതിവാകുന്നു; ആഴ്ചയിൽ ആറു കേസുകൾ
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകൾ പൊളിച്ച് മോഷണം നടത്തുന്നതായി വീണ്ടും പരാതി ഉയർന്നു.
കഴിഞ്ഞ ദിവസം സ്‌പേസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ടു സഹോദരങ്ങളുടെ ബാഗുകളിൽ നിന്നാണ് പണവും വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെട്ടത്. ഇവരിൽ ബാദുഷയുടെ ബാഗിൽ നിന്ന് മാത്രം ₹26,500 രൂപയാണ് കാണാതായത്.
ബാഗുകൾ വിമാനത്താവളത്തിനകത്ത് തന്നെയാണ് പൊളിച്ചതെന്ന് ബാദുഷ ആരോപിച്ചു. ബാഗുകളുടെ തൂക്കത്തിൽ 800 ഗ്രാമിന്റെ കുറവ് വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ മാത്രം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംഭവങ്ങളും സ്‌പേസ് ജെറ്റ് വിമാനങ്ങളിലാണ് ഉണ്ടായതെന്നും ബാദുഷ പറഞ്ഞു.
വർഷങ്ങളായി ബാഗുകളുടെ പൂട്ടുകൾ പൊളിച്ച് യാത്രക്കാരുടെ വിലപിടിച്ച വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നതിനെക്കുറിച്ച് പരാതികൾ ഉയർന്നുവരുന്നുവെങ്കിലും കർശനമായ നടപടികൾ ഏൽപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും ശക്തമാകുന്നു.
പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും യാത്രക്കാർ വീണ്ടും പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
English Summary
Complaints have resurfaced at Karipur International Airport alleging that passengers’ luggage arriving from abroad is being broken open and valuables stolen. Two passengers from Edappal, who arrived on a Space Jet flight, reported missing money and items from their bags. One passenger, Badoosha, lost ₹26,500 and claimed the tampering occurred inside the airport, noting an 800-gram weight difference. Around six similar cases have reportedly been registered this week alone, all linked to Space Jet flights. Despite repeated complaints over the years, no strict action has been taken, drawing criticism. Passengers have again approached the police and airport authorities.
Karipur-airport-baggage-theft-complaints
Karipur, Airport Theft, Baggage Theft, Space Jet, Malappuram, Kerala Police









