മൂന്നാറിൽ സീസണിലെ കനത്ത തണുപ്പ്
കൊച്ചി: മഴ പിന്മാറിയതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് ശക്തമാകുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറിൽ 6.2 ഡിഗ്രി സെൽഷ്യസ് ആയി രേഖപ്പെടുത്തി.
കുണ്ടലിൽ 6.9 ഡിഗ്രിയും രേഖപ്പെടുത്തിയതോടെ മലനിരകളിൽ ശൈത്യകാലത്തിന്റെ ആരംഭം അനുഭവപ്പെടുകയാണ്.
തുടർച്ചയായ ദിവസങ്ങളിൽ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.
ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തി.
അതേ സമയം മഴ വിട്ടുനിന്നതോടെ, പകൽ താപനിലയും ഉയരുന്നുണ്ട്. പകൽ ചൂട് ശരാശരി 33- 37 ഡിഗ്രി സെൽഷ്യസായാണ് ഉയരുന്നത്.
വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. എങ്കിൽ വരുംദിവസങ്ങളിലും പകൽ താപനില ഉയരാൻ സാധ്യതയുണ്ട്.
തുടർച്ചയായി പത്തു ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തിയതോടെ സഞ്ചാരികളുടെ ഒഴുക്ക് മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും വർധിച്ചു.
ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലും 20 ഡിഗ്രിക്ക് താഴെ താപനിലയാണ് രേഖപ്പെടുത്തിയത്.
അതേസമയം, മഴ കുറയുന്നതിനൊപ്പം പകൽ ചൂട് ഉയരുകയാണ്. ശരാശരി പകൽ താപനില 33 മുതൽ 37 ഡിഗ്രി വരെ ഉയരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരുംദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴയുടെ അളവിൽ ഈ വർഷം മുൻവർഷത്തെക്കാൾ 33.7 ശതമാനം അധികം ലഭിച്ചു. 2024 ജനുവരി മുതൽ ഒക്ടോബർ വരെ മൂന്നാറിൽ 537.46 സെന്റീമീറ്റർ മഴ ലഭിച്ചപ്പോൾ, കഴിഞ്ഞ വർഷം അതേ സമയത്ത് 401.90 സെന്റീമീറ്ററായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ജൂൺമാസമഴയും (137.65 സെ.മീ.) ഈ വർഷം രേഖപ്പെടുത്തി.
എന്നാൽ ടൂറിസം സീസൺ ആരംഭിച്ചതോടെ മൂന്നാറിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ഗതാഗതം നിയന്ത്രിക്കാൻ 2024 സെപ്റ്റംബർ 9ന് എംഎൽഎ എ. രാജയുടെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതിയിൽ തീരുമാനങ്ങൾ എടുത്തുവെങ്കിലും, ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ അട്ടിമറിക്കപ്പെട്ടതായി ആരോപണം. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരാഴ്ചയായി ടൗണിൽ രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
നടപ്പിലാക്കാത്ത പ്രധാന തീരുമാനങ്ങൾ:
ഹെഡ് വർക്സ് ഡാം–ടൗൺ, മാട്ടുപ്പെട്ടി മേഖലകളിലെ പെട്ടിക്കടകൾ ഒഴിപ്പിക്കൽ
മരയ്ക്കാർ കെട്ടിടത്തിന് സമീപമുള്ള നടപ്പാത കയ്യേറിയ കടകൾ നീക്കം
മാട്ടുപ്പെട്ടി റോഡിലെ ഫ്ലവർ ഗാർഡനു മുൻപിലെ പാർക്കിങ് നിരോധനം
രാജമല അഞ്ചാംമൈലിൽ പാർക്കിങ് നിരോധനം
ദേശീയപാതയോരത്ത് റിസോർട്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കൽ
English Summary:
Kerala’s hill station Munnar recorded its coldest morning of the season at 6.2°C, with Kundala dam showing 6.9°C. The chill has boosted tourist inflow, but lack of traffic control has led to severe congestion lasting up to five hours. Despite record rainfall this year—33.7% higher than 2023—dry weather has now set in. A traffic advisory committee meeting held a year ago to manage congestion remains unimplemented, worsening travel woes during the festival season.









