ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്
ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 5 കേസുകള്‍.
നെടുങ്കണ്ടം,കുളമാവ്, ഉപ്പുതറ, മൂന്നാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി ഓരോ കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ റെയ്ഡില്‍ 9.86-ലക്ഷം രൂപയും ചെക്കുകളും പ്രോമിസറി നോട്ടുകളുമായി ഒരാള്‍ അറസ്റ്റിലായി.
മറ്റിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചെക്കുകളും പ്രോമിസറി നോട്ടുകളും ആര്‍സി ബുക്കുകളുമാണ് കണ്ടെത്തിയത്.
നെടുങ്കണ്ടം ചക്കക്കാനം കൊന്നക്കാപ്പറമ്പില്‍ സുധീദ്രന്‍ (50) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 9,86,8000-രൂപയും, ഒപ്പിട്ടു വാങ്ങിയ മൂന്ന് ചെക്കുകളും മുദ്രപത്രങ്ങളും, പണം നല്‍കിയതിന് ഈടായി വാങ്ങിയ പട്ടയവും വാഹനത്തിന്റെ ആര്‍സി ബുക്കുമടക്കം കണ്ടെടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം സിഐ ജെര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐമാരായ ലിജോ പി മണി, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിപിഒ മാരായ മിഥുമോള്‍, എസ്‌സിപിഒമാരായ അനീഷ്, റസിയ, സതീഷ്, അനൂപ്, സാജിത് എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം
ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി സിപിഎം നേതാവും, സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമായ പി.ആർ. പ്രമോദ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മധു ബാബുവിനെതിരേ പീഡന ആക്ഷേപവുമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രംഗത്തു വന്നിട്ടുള്ളത്.
മധുബാബു ചിറ്റാർ സിഐ ആയിരിക്കെ തന്നെയും സിപിഎം പ്രവർത്തകരെയുംവേട്ടയാടി എന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് സോളാർ സമരവുമായി ബന്ധപ്പെട്ടാണ് മധു ബാബു സിപിഎം പ്രവർത്തകർക്കെതിരേ മർദ്ദനമുറകൾ സ്വീകരിച്ചതെന്ന് പറയുന്നു. സർച്ച് വാറന്റുപോലുമില്ലാതെ തൻ്റെവീട്ടിൽ കയറി, അന്ന് മൂന്നുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകളുള്ള ഉറങ്ങി ക്കിടന്ന തന്റെ മകനെ വലിച്ച് താഴെ ഇട്ടതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
പാർട്ടി പ്രവർത്തകനായിരുന്ന ടി.എസ്. സു രാജിനെ കാരണമില്ലാതെ ജയിലിലടച്ചതായും പരാതിയിൽ പറയുന്നു.
പോലീസിൽ ഉള്ള ഇത്തരം ക്രിമിനലുക ളേയും പുഴുക്കുത്തുകളേയും നിലയ്ക്കുനിർത്തുകതന്നെ വേണമെന്ന് പറ യുന്ന പോസ്റ്റിൽ പോലീസ് ഗുണ്ടകൾ ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു.
കുന്നംകുളം കസ്റ്റഡി മർദനം; മാവോയിസ്റ്റ് ഭീഷണി
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി സന്ദേശമെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്ഥാനത്തെ വിവിധ പ്രശ്‍നങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.
സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ, സർക്കാരിനെയും പൊലീസിനെയും എതിർത്ത നിലപാടുകൾ, യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരേ ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വരികൾ തുടങ്ങി പല കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ പ്രതികരണം കത്ത് ലഭിച്ചതോടെ കുന്നംകുളം പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഭാഷ, ഉള്ളടക്കം, എഴുത്ത് ശൈലി എന്നിവ പരിശോധിച്ചപ്പോൾ, പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
ഇയാൾക്ക് വയനാട്ടിൽ സമാനമായ രീതിയിൽ കത്തയച്ചതിന് മുൻപ് കേസുണ്ടായിരുന്നു.
Summary: As part of Operation Shylock, raids across Idukki district in Nedunkandam, Kulamavu, Upputhara, Munnar, and Kanjikuzhi led to 5 cases. Police seized ₹9.86 lakh, cheques, promissory notes, and RC books, with one arrest made in Nedunkandam.